Saturday, December 31, 2016

THE GUEST(INDEX)

THE GUEST (13. THE GUEST)

അടുത്ത ദിവസം രാവിലെ ആദി ഒരു അലാറത്തിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്...ആദി ചിന്തിച്ചു ...എന്തൊരു വിചിത്രമായ സ്വപ്നമായിരുന്നു ...താൻ മറ്റേതോ ലോകത്തിൽ ചെന്ന് പെട്ട പോലെയോ മറ്റോ ഒരു സ്വപ്നം ..ഒന്നും വ്യക്തമായി ഓർത്തെടുക്കാൻ  ആദിക്ക് കഴിഞ്ഞില്ല

മൊബൈൽ എടുത്ത്‌ അലാറം ഓഫ്‌ ചെയ്തു..ഡേറ്റ് നോക്കി...ഒക്ടോബർ 15 - 2015 രാവിലെ 5 മണി..

ആദി എഴുന്നേറ്റു  ജഗ് എടുത്ത്‌ വെള്ളം കുടിച്ചു..താൻ ഈ കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ... ?  ആദി ആ സ്വപ്നം ഓർക്കാൻ ശ്രമിച്ചു..പക്ഷെ വളരെ പെട്ടെന്ന് തന്നെ ആ സ്വപ്നം ഏറെ കുറെ എല്ലാം തന്നെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു..ഒടുവിൽ താൻ കണ്ടത് വെറും ഒരു സ്വപ്നമായിരുന്നു..എന്നും..ഏതോ ഒരു ലോകത്തിൽ കുറച്ചു നാൾ ജീവിച്ച പോലെയോ മറ്റോ ആയിരുന്നു ആ സ്വപ്നം എന്ന് മാത്രമാണ് ആദിയ്ക്കു ആകെ ഓർമ്മയുണ്ടായിരുന്നത്..

ആദി വേഗം തന്നെ കുളിച്ചൊരുങ്ങി Patty യുമായുള്ള മീറ്റിംഗ് ന് ആയി ഓഫീസിലെയ്ക്ക് പോയി.ബെൻ അവിടെ  ആദിയെ കാത്തിരിക്കുകയായിരുന്നു..ആദി ഓഫീസിലേയ്ക്ക് എത്തി..അൽപ നേരത്തിനുള്ളിൽ കോൺഫറൻസ് ഹാള്ളിലെ ഫോൺ റിംഗ് ചെയ്തു ആദിയും ബെന്നും ആ റൂമിലേയ്ക്ക് കയറി....

ആദി തന്റെ പതിവ് ഓഫീസ് തിരക്കുകളിലേയ്ക്ക് മടങ്ങി ദിവസങ്ങൾ ചിലവഴിച്ചു..ആദി തന്റെ സ്വപ്നം പൂർണമായും മറന്നു കഴിഞ്ഞു..മറ്റേതൊരു സ്വപ്നവും പോലെ...

അതേ സമയം മറ്റൊരു ലോകത്ത്



 കല്യാണമൊക്കെ കഴിഞ്ഞു എത്തിയ ദിവാകരൻ ആദിയെ കാണാതെ വിഷമിച്ചു ..അവർ എല്ലാവരും ആദിയെ അന്വേഷിച്ചു ഞെട്ടൊട്ടമായി ..ദിവസങ്ങളും ആഴ്ചകളും കടന്നു പോയി ...ഒടുവിൽ ആദിയുടെ പടം ഉള്ള "മിസ്സിംഗ്‌" നോടീസുകൾ അവിടെയും പരിസര പ്രദേശങ്ങളിലും പതിക്കാൻ ദിവാകരനും കൂട്ടരും തീരുമാനിച്ചു ..കണ്ടു കിട്ടുന്നവർക്ക് വിളിച്ചറിയിക്കാനായി ...ദിവാകരന്റെയും ..ടോണിയുടെയും നമ്പർ ആ നോടീസിൽ കൊടുത്തിരുന്നു..





 ആദിയുടെ ചിത്രം ഉള്ള ഒരു പാട്  "MISSING" നോട്ടീസുകളുമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റ് - കളിലും നോട്ടീസ് പതിക്കുകയായിരുന്നു..ദിവാകരനും..ശ്രീധരനും ടോണിയും ...അവർ ആ നാട്ടിലും അടുത്തുള്ള മറ്റു സ്ഥലങ്ങളിലും അനേകം നോട്ടീസുകൾ പതിച്ചു  .ഒരിയ്ക്കൽ യാദ്രിശ്ചികമായി ഈ നോട്ടീസ് കണ്ട ഡോ: ഐസക്ക്  വിചാരിച്ചത് അവർ കുറച്ചു നാൾ കഴിയുമ്പോൾ അന്വേഷണം അവസാനിപ്പിക്കും എന്നാണു ..പക്ഷെ ഒന്ന് രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവർ ആദിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നൂ എന്ന് മനസ്സിലാക്കിയ ഐസക്ക്  ഒരു പാട് ആലോചിച്ച ശേഷം അവരോടു സത്യം തുറന്നു പറയാൻ തീരുമാനിച്ചു..

ഡോ : ഐസക്ക്‌ ദിവാകരന്റെ വീട്ടിൽ എത്തി..  അപ്പോൾ അവിടെ ശ്രീധരനും ഉണ്ടായിരുന്നു..

ദിവാകരൻ : ഡോക്ടർ അറിഞ്ഞോ  ..നമ്മുടെ ആദിയെ കഴിഞ്ഞ ഒന്ന് രണ്ടു മാസമായി കാണാൻ ഇല്ല..

ഐസക്ക്‌ : അത് എനിക്കറിയാം  ...അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്..നിങ്ങൾ ഇനി അവനെ അന്വേഷിച്ചു നടക്കേണ്ട അവനെ ഇനി നിങ്ങൾ ഒരിക്കലും കാണില്ല..

ദിവാകരൻ : അന്വേഷിക്കേണ്ട എന്നോ ?..നിങ്ങൾ എന്താണ് പറയുന്നത്..

ഐസക്ക്‌ : അവൻ നിങ്ങളോട് അവന്‍റെ യതാർത്ഥ കഥ തന്നെയാണ് ആദ്യം  പറഞ്ഞത്.. പക്ഷെ നിങ്ങൾ ആരും അവനെ വിശ്വസിചില്ല..ഒടുവിൽ നിങ്ങൾ എല്ലാവരും കൂടി അയാളെ ഒരു ഭ്രാന്തൻ എന്ന് മുദ്ര കുത്താതിരിക്കാൻ ഞാൻ തന്നെയാണ് അവനോടു ഓർമ്മ നഷ്ട പെട്ടതുപോലെ അഭിനയിക്കാൻ പറഞ്ഞത്

ഡോ : ഐസക്ക്‌ എല്ലാം വിശദമായി തന്നെ അവർക്കു പറഞ്ഞു കൊടുത്തു..എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദിവാകരന് എല്ലാം വ്യക്തമായി..അവന്‍റെ പ്രവചനങ്ങളുടെ രഹസ്യവും ദിവാകരന് വ്യക്തമായി..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശ്രീധരൻ പറഞ്ഞു...എവിടെ ആയിരുന്നാലും..ആ കുട്ടിക്ക് നല്ലതേ വരൂ..അവൻ ആണ് എന്‍റെ ജീവൻ രക്ഷിച്ചത്‌..

ശ്രീധരൻ ആ കഥ പറഞ്ഞു തുടങ്ങി..ഒരു ദിവസം രാത്രി അവൻ എന്നെ കാണാൻ വന്നിരുന്നു...അവൻ എനിക്ക് ഒരു കത്ത് തന്നു അതിൽ എഴുതിയിരുന്നത് ഒഴിഞ്ഞ റബർ ഫാക്ടറിയുടെ സമീപത്തു വെച്ചു എനിക്ക് എതിരെ ഒരു വധ ശ്രമം ഉണ്ടാകും എന്നും കരുതിയിരിക്കണം എന്നും ആയിരുന്നു..

കൃത്യമായി തീയതിയും സ്ഥലവും അതിൽ ഉണ്ടായിരുന്നു..ഞങ്ങൾ കരുതിയിരുന്നത് കൊണ്ട് എല്ലാ അക്രമികളെയും വളഞ്ഞു പിടിക്കാൻ സാധിച്ചു..അവരെ ചോദ്യം ചെയ്തപ്പോൾആണ് മനസ്സിലായത്‌ ഇതിനെല്ലാം പിന്നിൽ വിമൽ പിഷാരടിയാണെന്നും..അയാൾക്ക്‌ എതിരില്ലാതെ ജയിക്കാൻ അവർ ഇട്ട പദ്ധതിയായിരുന്നു ..എന്‍റെ വധം എന്നും

അവർ ആധിയെയും വധിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നും അവർ ദിവാകരന്റെ വീട് വളഞ്ഞു ഒരു ശ്രമം നടത്തിയിരുന്നെങ്കിലും..അവർക്കു ആദിയെ കണ്ടെത്താൻ ആയില്ല എന്നും.. വിമലും കൂട്ടരും ഒരേ സ്വരത്തിൽ പോലീസിനോട് പറഞ്ഞു   .അന്വേഷണത്തിൽ പോലീസിനെ  കുഴപ്പിച്ച ഒരു വസ്തുത..വിമലിന്റെയും കൂട്ടാളികളുടെയും മൊഴി പ്രകാരം അവർ എന്നെ എവിടെ വെച്ചു ആക്രമിക്കണം എന്ന് തീരുമാനിച്ചത്  മാർച്ച്‌ 16 രാത്രി 7 മണിയോടെയാണ്..അവർ അന്ന് രാത്രി തന്നെ 10 നും 11 നും ഇടയിൽ എന്നെ ആക്രമിച്ചു പരാജയപെട്ടു...പക്ഷെ ആദി എനിക്ക് കത്ത് തന്നത് അതിനും എത്രയോ ദിവസം മുന്പാണ്..അത് എനിക്ക് തോന്നുന്നു ഫെബ്രുവരിയിലോ.. മാർച്ച്‌ ആദ്യമോ ആണ്..അപ്പോൾ 16 മാർച്ചിനു അവർ പദ്ധതിയിട്ട്   അന്ന് തന്നെ നടത്തിയ ഈ വധ ശ്രമത്തിന്റെ വിവരം അത്രയും നേരത്തെ ആദി എങ്ങനെ അറിഞ്ഞു...എന്ന ചോദ്യം എന്നെയും പോലീസ് കാരെയും ഒരു പോലെ കുഴപ്പിച്ചിരുന്നു..ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമാകുന്നു....

ഡോ : ഐസക്ക്‌ : ആദി നമ്മുടെ ലോകത്തിലേയ്ക്ക് വന്ന ഒരു "അതിഥി"യായിരുന്നു..അയാളെ നമ്മൾ ആദ്യം സംശയിച്ചെങ്കിലും ഏകദേശം ഒരു വർഷ കാലത്തോളം അയാൾ നമ്മളിൽ ഒരാളായി ഇവിടെ ജീവിച്ചു അയാൾ പോലും അറിയാതെ അയാൾ തിരിച്ചു പോയിരിക്കുന്നു..എന്‍റെ ഊഹം ശെരി ആണെങ്കിൽ പതിവ് പോലെ ദിവാകരന്റെ വീട്ടിൽ ഉറങ്ങാൻ കിടന്ന ആദി ഉണർന്നു എഴുന്നേറ്റത്‌ അയാളുടെ സ്വന്തം ലോകത്താകും..ഒരു പക്ഷെ..അയാളും ഇപ്പോൾ നിങ്ങളെ പോലെ വിഷമിക്കുന്നുണ്ടാകും..

 ഒരിക്കൽ അയാൾ ഇവിടെയുള്ള ആളുകളുടെ വിധി മാറ്റിയെഴുത്തുന്നതിനെ ചൊല്ലി ഞാനും അയാളുമായി ഒരു തർക്കമുണ്ടായപ്പോൾ അയാൾ എന്നോട് ചോദിച്ചു.."ഞാൻ ഈ ലോകത്ത് വന്നത് ദൈവത്തിനു പറ്റിയ ഒരു തെറ്റാണ് എന്ന് നിങ്ങൾക്ക് തോനുന്നുണ്ടോ" എന്ന്..അന്ന് ഞാൻ അവനോടു അതിനുള്ള മറുപടിയൊന്നും പറഞ്ഞിരുന്നില്ല..പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു. അവൻ മറ്റുള്ളവരുടെ വിധി മാറ്റി മറിക്കുന്നതു കണ്ടു സഹിക്കാനാവാതെ ദൈവം തന്റെ തെറ്റ് തിരുത്തിയതല്ലേ എന്ന്..



അങ്ങനെ ആദി എത്ര പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ദിവാകരനും നാട്ടുകാർക്കും ആദി വേറെ ഒരു  ലോകത്ത് നിന്നും അവരുടെ ലോകത്തേക്ക് വന്ന ഒരു "അതിഥി" ആയിരുന്നു എന്ന് ശ്രീധരന്റെ അനുഭവത്തിൽ നിന്നും  ഡോ : ഐസക്കിന്റെ വിശദീകരണത്തിൽ നിന്നും പകൽ പോലെ വ്യക്തമായി ...അതേ സമയം ആദിക്ക് താൻ എന്നോ കണ്ടു മറന്ന ഒരു സ്വപ്നം മാത്രായിരുന്നു അവരോടൊത്ത് ജീവിച്ച ആ ഒരു വർഷം . അതോടു കൂടി ദിവാകരനും കൂട്ടരും ആദിയെ  തിരയുന്നത് അവസാനിപ്പിച്ചു..

ഡോ : ഐസക്കിന്റെ ഊഹം പൂർണമായും ശെരിയായിരുന്നില്ല..ആദിക്ക് മറ്റൊരു ലോകത്തിൽ പോയി എന്നതിനെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല..ഒരു പാട് കണ്ടു മറന്ന സ്വപ്നങ്ങളിൽ ഒന്നായി മാറി..അതും..

പക്ഷെ ആദിക്ക് ദിവാകരേട്ടനോട്  ഒരു പ്രതേക അടുപ്പം തോന്നുന്നതായി ആദി ദിവാകരേട്ടനോട്  പറഞ്ഞു..അത് പോലെ ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു home-sickness ആദിയെ പിടികൂടിയിരുന്നു..ആദി എല്ലാ weekend -ഉം നാട്ടിൽ പോകാൻ തുടങ്ങി..പെട്ടെന്ന് തനിക്കുണ്ടായ ഈ മാറ്റങ്ങളുടെ കാരണം ആദിക്ക്‌ പോലും അറിയില്ലായിരുന്നു ..

ഒരു ദിവസം ശിവപുരത്ത് നിന്നും തിങ്കളാഴ്ച രാവിലെ മായൻകുളത്ത് വന്നിറങ്ങിയ ആദി ഡോക്ടറിന്റെ ചിഹ്നമുള്ള ഒരു കാറ്..കണ്ടു..അതിൽ നിന്നും ഇറങ്ങിയ ബുല്ഗാൻ വെച്ചു മൊട്ടയടിച്ച രൂപം കണ്ടപ്പോൾ..ആദിയുടെ മനസ്സിൽ എവിടെ നിന്നോ ഒരു പേര് ഓർമ്മ വന്നു..

ആദി ആ സുമുഗനായ മൊട്ട തലയനോട് ചോദിച്ചു..താങ്കൾ ഡോക്ടർ ആണ് ആല്ലേ ?

ഐസക്ക്‌ : അതേ..എന്നെ നിങ്ങൾക്ക്..?

ആദി : ഡോക്ടർ ഒരു സംശയം ചോതിചോട്ടെ...

ഐസക്ക്‌ : എന്താണ് ?

ആദി : ഡോക്ടർ നിങ്ങളുടെ പേര് ഐസക്ക്‌ പോൾ എന്നാണോ ?

ഐസക്ക്‌ : അതേ..നിങ്ങളെ ഞാൻ ഓർക്കുനില്ലെല്ലോ..നമ്മൾ തമ്മിൽ..?

ആദി അത്ഭുതത്തോടെ: ഇല്ല ഡോക്ടർ..ഇല്ല നമ്മൾ തമ്മിൽ ഇത് ആദ്യമായാണ്‌ കാണുന്നത്..എനിക്ക് നിങ്ങളെ അറിയില്ല....സോറി ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കണം

ആദി അവിടെ നിന്നും നടന്നകന്നു...

അപ്പോൾ അവർ രണ്ടു പേരും ആലോചിച്ചത് ഒരേ ഒരു കാര്യമാണ്..ഡോ ഐസക്കിന്റെ പേര് ഡോ ഐസക്ക്‌ എന്നാണ്‌ എന്ന് ആദിക്ക് എങ്ങനെ മനസ്സിലായി.....

              ----------അവസാനിച്ചു---------

THE GUEST (12. CONSPIRACY)

ഏതാനും മാസങ്ങൾ കടന്നു പോയി..ആ നാട് ഒരു ഇലെക്ഷന് ഉള്ള തെയ്യാറെടുപ്പിലായിരുന്നു..

ഒരു ദിവസം ആദിയുടെ അടുത്തേക്ക് ദിവാകരൻ  ഒരു ആളെ കൂട്ടിക്കൊണ്ട് വന്നു..

ദിവാകരൻ : ഇതാരാണെന്ന് അറിയാമോ ?

ആദി : അയാളെ സൂക്ഷിച്ചു നോക്കി..ഞാൻ എവിടെയോ കണ്ടതായി ഓർക്കുന്നു..പക്ഷെ എവിടെയാണെന്ന് ഓർമ്മ വരുന്നില്ല

ദിവാകരൻ : ഇല്ല മോനേ മോൻ കണ്ടു കാണാൻ വഴിയില്ല..അത് ഞാൻ വെറുതെ ചോദിച്ചതാ ..ഇതാണ് ശ്രീധരൻ മാഷ്‌..ഇദ്ദേഹം ആയകാലത്ത് ഈ നാടിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ്‌..പിന്നീട് ചില ദുഷ്ടൻമാർ ഇദ്ദേഹത്തെ ഇവിടെ നിന്നും സ്ഥലം മാറ്റി കളഞ്ഞു.. ചില മഹാന്മാരുടെ  പല അഴിമതി കഥകളും ഇദ്ദേഹം...പുറത്ത് കൊണ്ട് വരും...എന്ന്  അവർ ഭയന്നു

ശ്രീധരൻ : ഏയ്..അങ്ങനെ ഒന്നും ഇല്ലടോ..
 എന്നിട്ട് ദിവാകരനോടായി ശ്രീധരൻ പറഞ്ഞു  ..ടോ നമ്മൾ വന്ന കാര്യം പറ

ദിവാകരൻ : മോനേ ആദി..ഈ തവണ ശ്രീധരൻ മാഷ്‌ ആണ് നമ്മുടെ സ്ഥാനാർഥി..മോൻ ഒപ്പം ഉണ്ടാകണം..പറയുമ്പോൾ എല്ലാം പറയണമെല്ലോ..ഈ ശ്രീധരൻ മാഷിനെ ഞങ്ങൾക്ക് എല്ലാവർക്കും ഒരു പാട് ഇഷ്ടമാണ്....ഇങ്ങേരു ഇലക്ഷന് നിക്കുന്നു എന്ന് കേട്ടാൽ പിന്നെ ബുദ്ധിയും ബോധവും ഉള്ള  ഒരുത്തനും ഇലക്ഷന് നിക്കില്ല...നിക്കാൻ ധൈര്യപെടില്ല ...നിന്നാൽ പിന്നെ അവനു കെട്ടിവെച്ച കാശ് പോലും കിട്ടത്തില്ല അത് അവന്മാർക്ക് അറിയാം..

ശ്രീധരൻ : ഒന്ന് പോടോ..ഇയാൾ വെറുതെ പറയുന്നതാണ്..ആദിക്ക് ഈ നാട്ടിൽ അത്യാവിശ്യം സ്വാധീനം ഉണ്ടെന്നു ഞാൻ അറിഞ്ഞു..ആദി അപ്പോൾ എന്‍റെ കൂടെ ഉണ്ടാകണം..അത് ഒന്ന് പറയാനാണ് ഞാൻ വന്നത്

ആദി : തീർച്ചയായും..

ശ്രീ ധരൻ മാഷ്‌ പോയ ശേഷം ആദി ആലോചിച്ചു....അദ്ദേഹത്തെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെല്ലോ...എത്ര ആലോചിച്ചിട്ടും ആദിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല..

ഇലക്ഷൻ പ്രചരണം കൊടുമ്പിരി കൊണ്ടു  .ആകെ രണ്ടു സ്ഥാനാർഥികൾ മാത്രമേയുള്ളൂ..ശ്രീധരൻ മാഷും..വിമൽ പിഷാരടി എന്ന ഒരു മുതലാളിയും..വിമൽ ഓരോ വോട്ടർക്കും കാശും മദ്യവും കൊടുത്തു വോട്ടു പിടിക്കാൻ ശ്രമിച്ചു..

ഒരു ദിവസം ഇലക്ഷൻ പ്രചാരണ പരിപാടി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ആദി ഒരു junction -ൽ എത്തി ...തന്റെ ലോകത്തിൽ statue junction എന്നറിയപെടുന്ന സ്ഥലം തന്നെയാണ് അത് പക്ഷെ ..ഇപ്പോൾ ഇവിടെ ഈ junction -ൽ statue ഇല്ല അത് കൊണ്ടു തന്നെ ആ junction അറിയപെടുന്നത് വേറെ ഒരു പേരിൽ ആണ്   "റബർ ഫാക്ടറി junction" എന്ന് . അതിനടുത്ത് എവിടെയോ പണ്ട് ഒരു റബർ ഫാക്ടറി ഉണ്ടായിരുന്നതാണ് ആ പേര് വരാൻ കാരണം എന്ന് ദിവാകരാൻ പറഞ്ഞത് ആദി ഓർത്തു .. ആ junction -ൽ ഒരു സ്ഥലത്ത് ശ്രീ ധരന്റെ പടം ഉള്ള പോസ്റ്റർ ആദി കണ്ടു അപ്പോൾ പെട്ടെന്ന് ആദിക്ക് ഓർമ്മ വന്നത് തന്റെ ലോകത്തിൽ statue junction -ൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ മുഖം ആണ് ...ഇപ്പോൾ ആദിക്ക് മനസ്സിലായി താൻ ഇതിനു മുൻപ് എവിടെയാണ് ശ്രീധരൻ മാഷിനെ കണ്ടതെന്ന്  .ആ പ്രതിമയുടെ താഴെയുള്ള പേര് ശ്രീധരൻ എന്ന് തന്നെയായിരുന്നു ..അദ്ദേഹത്തിന്റെ ജനനവും മരണവും വ്യക്തമായി രേഘപെടുത്തിയിട്ടുണ്ടായിരുന്നു അവിടെ ...എന്നത് ആദി ഒരു നടുക്കത്തോടെയാണ് ഓർത്തത്‌.... ..അതേ ആ പ്രതിമ ശ്രീ ധരൻ മാഷിന്റെയായിരുന്നു..ഒരു രക്തസാക്ഷി മണ്ഡപം..അതിലെ ഡേറ്റ് ആദി ഓർത്തെടുക്കാൻ ശ്രമിച്ചു..പെട്ടെന്ന് ആണ് ആദിക്ക് ഓർമ വന്നത് പണ്ട് തന്റെ ലോകത്തിൽ വെച്ചു ദിവാകരൻ ചേട്ടൻ പറയാൻ ശ്രമിച്ചത് "ഒരു തിരഞ്ഞെടുപ്പ് കാലത്ത് "..എന്തായിരിക്കും അന്ന് ദിവാകരൻ പറയാൻ ശ്രമിച്ചത് ..എന്ന്  ഊഹിക്കാൻ ശ്രമിച്ചു ...
അതിനോടൊപ്പം തന്നെ പണ്ട് ഏതോ ഒരു ഒഴിഞ്ഞ റബർ ഫാക്ടറിയുടെ സമീപത്തു വെച്ച്   ഏതോ ഒരു നേതാവിനെ വെട്ടികൊന്ന സംഭവവും ആരോ പറഞ്ഞു കേട്ടതായി ആതി ഓർത്തു


അതേ സമയം ശ്രീ ധരന്റെ എതിർ സ്ഥാനാർഥിയായ വിമൽ ചില കൂട്ടുകാരുമായി  ചില പദ്ധതികൾ തയ്യാറാക്കുകയായിരുന്നു..

വിമൽ : നമ്മൾ ഈ കാശ് കൊടുത്ത് കുറെ ആളുകളെ നമ്മുടെ വശത്താക്കിയെങ്കിലും
അതിനൊന്നും വഴങ്ങാത്ത ചില തെണ്ടി പരിഷകൾ ഉണ്ട്.അവന്മാര് ശ്രീധരനെ വോട്ട് ചെയ്യൂ..

ശിങ്കിടി 1 : അത് മാത്രമല്ല നമ്മുടെ കൈയ്യിൽ നിന്നും കള്ളും മോന്തി കാശും വാങ്ങി....ശ്രീധരന് വോട്ട് ചെയ്യാൻ നടക്കുന്ന ചില എമ്പോക്കികൾ  ഉണ്ട്..

വിമൽ : അറിയാമെടോ..എനിക്ക് എല്ലാവന്മാരെയും അറിയാം..ആ ശ്രീധരൻ ജീവിചിരിക്കുന്നിടത്തോളം ഞാൻ ഈ election ജയിക്കില്ല...പക്ഷെ അയാൾ ഉള്ളത് കൊണ്ട് മാത്രമാണ്.. വേറെ ഒരുത്തനും മത്സരിക്കാത്തത്..അത് കൊണ്ട് nomination കൊടുക്കാനുള്ള അവസാന നാൾ വരെ ശ്രീ ധരൻ ജീവിക്കണം അത് നമ്മുടെ കൂടി ആവിശ്യമാണ്..അത് കഴിഞ്ഞാൽ പിന്നെ..അയാളെ നമുക്ക് അങ്ങ് തട്ടികളയാം..ഈ ഇലക്ഷൻ ജയിക്കാൻ ഞാൻ കോടികൾ ആണ് ചിലവരിച്ചത്..ഇനി അതിനു വേണ്ടി ഒരു കുരുതി കൂടി വേണമെങ്കിൽ അതിനും എനിക്ക് മടിയില്ല

ശിങ്കിടി 2: അങ്ങനെയാണെങ്കിൽ ഒന്നല്ല രണ്ടു കുരുതി വേണ്ടിവരും....

എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി..

ശിങ്കിടി 3: ആ പയ്യനില്ലേ ആ പെട്ടികടക്കാരന്റെ വീട്ടിൽ താമസിക്കുന്ന ആദി..അവൻ ചില്ലറ കാരനല്ല ..അവൻ ശ്രീധരന്റെ വലം കൈ ആണ് കൂടാതെ ആ ചെറുക്കന് അപകടങ്ങൾ മുൻകൂട്ടി കാണാൻ ഉള്ള കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്..അത് കൊണ്ട് അവനെ എത്രയും പെട്ടെന്ന് തട്ടണം...

വിമൽ അത്ഭുതത്തോടെയും അഭിമാനത്തോടെയും അയാളെ നോക്കി മറ്റുള്ളവരോടായി പറഞ്ഞു...

കണ്ടില്ലേ..ടാ..കണ്ടു പഠിക്കെടാ..ഇവനെ..

അവർ ആദിയെ വധിക്കാൻ ഉള്ള തക്കം നോക്കിയിരുന്നു..

കുറച്ചു നാളുകൾക്കു ശേഷം ഒരു ശിങ്കിടിവന്നു വിമലിനോട് പറഞ്ഞു

സാറേ..ഇന്ന് രാത്രി പറ്റിയ അവസരം ആണ് ...ഇതിലും നല്ല ഒരു അവസരം ഇനി നമുക്ക് കിട്ടാനില്ല  ..ആ ദിവാകരനും കുടുംബവും ഇന്ന് ഏതോ ഒരു ബന്ധു വീട്ടിൽ കല്യാണത്തിനു പോകുകയാണ്..ഇന്ന് രാത്രി ആ ആദി തനിച്ചായിരിക്കും....ഈ അവസരം നമ്മൾ പാഴാക്കരുത്..


വിമൽ : എങ്കിൽ ഇന്ന് തന്നെ അവന്‍റെ അന്ത്യം ശവംപോലും ആരും കാണരുത്..അവൻ ഒരു സുപ്രഭാതത്തിൽ എവിടെ നിന്നോ വന്നതല്ലേ..അത് പോലെ പോയി..എന്ന് ആൾക്കാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു ...


അന്ന് രാത്രി അവർ ഒട്ടും വൈകിയില്ല..15 അംഗ സംഘം വടിവാളും മറ്റു മാരക ആയുധങ്ങളുമായി ദിവാകരന്റെ വീട് വളഞ്ഞു..വീടിന്റെ മുൻ വാതിലിനും പിൻവാതിലിനും അടുത്ത് കുറച്ചു പേർ നിന്നു..പിന്നീട് മൂന്നു നാല് ആളുകൾ മുൻവാതിൽ ചവിട്ടി തുറന്നു അകത്തു കയറി..എല്ലാ മുറികളും..അവർ പരിശോധിച്ചു..പക്ഷെ അവിടെ ആരും ഉണ്ടായിരുനില്ല...പിന്നീട് ആദിയെ പിന്നെ ആ നാട്ടിൽ ആരും തന്നെ കണ്ടിട്ടില്ല..

ഏതായാലും കുറച്ചു നാളുകൾ കഴിഞ്ഞിട്ടും ആദിയെ പറ്റി യാതൊരു വിവരവും ഇല്ലാതായപ്പോൾ വിമൽ പിഷാരടിയും കൂട്ടരും അവരുടെ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു..nomination കൊടുക്കാനുള്ള അവസാന ദിവസം സൂര്യൻ അസ്തമിച്ചാൽ അന്ന് തന്നെ ...ശ്രീധരനെ വധിക്കുക..അങ്ങനെ എതിരില്ലാത്ത സ്ഥാനാർഥിയായി  വിമലിന് ജയിക്കാം എന്നായിരുന്നു..വിമലും കൂട്ടരും  കണക്കു കൂട്ടിയത്..

                                                  ---തുടരും ---

THE GUEST (11. AFTER SHOCKS !!!)

ദിവാകരൻ രാവിലെ എഴുന്നേറ്റു ടിവി ഓൺ ചെയ്തു ഭയത്തോടെ കാത്തിരുന്നു.. ഞെട്ടിച്ചു..കൊണ്ട്..ആ വാർത്ത..എല്ലാ ചാനലിലും നിറഞ്ഞു..9/11 event ആദി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു..നിമിഷങ്ങൾ കഴിയുന്തോറും അതിനെ കുറിച്ച് ആദി നടത്തിയ പ്രവചനം എത്രമാത്രം കൃത്യമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു....ദിവാകരൻ ആദിയെ..വിളിച്ചു..ആദി എഴുന്നേറ്റ ശേഷവും ഇന്നത്തെ ദിവസം എന്തൊക്കെയാകും സംഭവിക്കാൻ പോകുക എന്ന് ആലോചിച്ചു..കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു..

വിവരം അറിഞ്ഞു തന്റെ പ്രവചനം ഫലിച്ചതിൽ ആദിക്ക് അത്ഭുതം തോന്നി..ഒപ്പം ഒരു നടുക്കവും..

വൈകാതെ ഇന്നലെ ആദിയെ പ്രവാചകൻ എന്ന് വിളിച്ചു കളിയാക്കിയവർ തന്നെ ആദി ഒരു അവതാര പുരുഷനാണെന്ന രീതിയിൽ പെരുമാറാൻ തുടങ്ങി....ആദിയെ ഒരു നോക്ക് കാണാൻ വലിയ ഒരു ജനക്കൂട്ടം തന്നെ ദിവാകരന്റെ വീടിനു മുന്നിൽ തടിച്ചു കൂടി..

ദിവാകരൻ എത്ര ശ്രമിചിട്ടും അവരെ തിരിച്ചയക്കാൻ കഴിഞ്ഞില്ല..ഒടുവിൽ..ആദി തന്നെ ഇറങ്ങി വന്നു..പ്രശസ്തനായ ഒരു ആൾ ദൈവത്തെ എന്നപോലെയാണ് ആളുകൾ ആദിയെ നോക്കിയത്..പലർക്കും അവരുടെ ഭാവി..അറിയണം..ആയുസ്സ്..? മക്കളുടെ ഭാവി.. മുതൽ..എടുക്കേണ്ട ലോട്ടറി ടിക്കെടിന്റെ നമ്പർ വരെ ആളുകൾ ചോദിച്ചു...

തനിക്കു യാതൊരു അമാനുഷിക സിദ്ധികളും ഇല്ല എന്ന് ആണയിട്ടു പറഞ്ഞിട്ടും അവർ ആരും വിശ്വസിക്കാൻ തയ്യാറായില്ല...

ഒടുവിൽ എന്ത് പറഞ്ഞാണ് ഈ ജനങ്ങളെ തിരിച്ചയക്കുക എന്ന് അറിയാതെ വലഞ്ഞ ആദിക്ക് ഡോക്ടർ ഐസക്കിന്റെ വാക്കുകൾ ഓർമ്മ വന്നു....

" ഇത്രയും നാൾ നീ പറഞ്ഞത് നിനക്ക് പറയാൻ ഉള്ളതാണ്..ഇനി നീ പറയേണ്ടത് അവർ കേൾക്കാൻ ആഗ്രഹിക്കുന്നതും"
ആദി ഒരു അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു...
ആദി : ശെരിയാണ്..എനിക്ക് കാര്യങ്ങൾ പ്രവചിക്കാൻ കഴിയും പക്ഷെ അത്..സ്വപ്നത്തിൽ കൂടി ദൈവം എനിക്ക് നേരിട്ട് കാണിച്ചു തരുന്നതാണ്..നിങ്ങൾക്ക് ഉള്ള ചോദ്യങ്ങൾ ഒരു കടലാസ്സിൽ എഴുതി ദിവാകരേട്ടനെ എല്പിചോളൂ.. നിങ്ങൾ മറുപടി അർഹിക്കുന്നു എങ്കിൽ ദൈവം എന്നിലൂടെ അതിനുള്ള പരിഹാരം നല്കും..പക്ഷെ നിങ്ങൾ അർഹിക്കുന്നെണ്ടെങ്കിൽ മാത്രം...

അത് ഏറ്റു..ജനങ്ങൾ..എല്ലാവരുംതത്കാലം പിരിഞ്ഞു പോയി..എന്നിട്ട്  അവരുടെ ചോദ്യങ്ങൾ..ഒരു കടലാസ്സിൽ എഴുതി പലപ്പോഴായി ദിവാകരനെ  ഏൽപ്പിച്ചു..

ആദ്യമൊക്കെ ആളുകൾ ഇടയ്ക്ക് ആദിയെ ശല്യ പെടുത്തിയിരുന്നു..ആദി എന്‍റെ കാര്യം..? ആദി ഒന്ന് രൂക്ഷമായി നോക്കിയാൽ മണ്ടന്മാരായ അവർ പേടിച്ചു പോകും..ആദി ശപിചാലോ എന്ന് വരെ ആളുകൾ വിചാരിച്ചു..

9/11 event സംഭവിച്ചത് ആദിക്ക് തന്നെ വലിയ ഒരു ഷോക്ക്‌ ആയിരുന്നു..അതിൽ തനിക്കു ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിയാമായിരുന്നെങ്കിലും..മറ്റു ചില ദുരന്തങ്ങൾ തനിക്കു തടയാൻ കഴിഞ്ഞേക്കും എന്ന് ആദിക്ക് തോന്നി..

പക്ഷെ തന്റെ ലോകത്തുള്ള എല്ലാ സംഭവങ്ങളും അത് പോലെ തന്നെ നടക്കണം എന്നില്ല..എന്ന് ഡോക്ടർ ഐസക്ക്‌ പറഞ്ഞതും ആദി ഓർത്തു..അത് കൊണ്ട് തന്നെ പിന്നീട് ആദി പ്രവചനങ്ങൾ നിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു...

തന്റെ ലോകത്ത്  പത്തു പതിനഞ്ചു വർഷം മുൻപ് ഒരു ഒക്ടോബറിൽ വലിയ  മരം വീണു ഒരു സ്കൂൾ ബസ്‌ തകർന്ന് അനേകം കുട്ടികൾ മരിച്ച സംഭവത്തിന്റെ സ്മാരകമായി താൻ ഓഫീസിൽ പോകുന്ന വഴിയിൽ കണ്ട തകര്ന്നിട്ടു പുതുക്കി പണിത മതിലാണ് ആദിക്ക് ആദ്യം ഓർമ്മ വന്നത് .. ആദി ഓർത്തു..അധികം താമസമില്ലാതെ തന്നെ ആ മരം വീഴും ...അതിനു മുൻപ് തന്നെ ആ മരം ജനങ്ങളുടെ ജീവന് ഒരു ആപത്ത് ആണ് എന്ന് കാണിച്ചു സർക്കാരിൽ എഴുതികൊടുത്ത്.എത്രയും പെട്ടെന്ന് അത് മുറിച്ചു മാറ്റണം ... ജനങ്ങൾ എല്ലാവരും കൂടി ചേർന്ന് സർക്കാരിൽ എഴുതി കൊടുത്തു അടിയന്തരമായി തന്നെ ആ മരം മുറിച്ചു മാറ്റി ...കുറച്ചു നാളുകൾക്കു ശേഷം ഒക്ടോബറിൽ ഉണ്ടായ കനത്ത മഴയും കാരണം അനേകം നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു
ഒരു പക്ഷെ ....ആ മരം അവിടെ നിന്നിരുന്നെങ്കിൽ ശെരിക്കും അപകടം നടക്കുമായിരുന്നോ ? അത് ആദിക്കും അറിയില്ല..പക്ഷെ അങ്ങനെ ഒരു സാദ്യതയുണ്ടായിരുന്നത് ആദി ഇല്ലാതാക്കി

അത് പോലെ റോഡിലെ ചില വലിയ കുണ്ടും കുഴികളും കാരണം സ്ഥിരം ഉണ്ടായിരുന്ന അപകടങ്ങൾ..കൊടിയ വളവുകൾ കാരണം ഉണ്ടായിരുന്ന അപകടങ്ങൾ അങ്ങനെ പലതും ഉണ്ടാകാനുള്ള സദ്യതകൾ ആദി ഇല്ലാതാക്കി..ഇതിനെല്ലാം ആദിയെ വിശ്വസിക്കുന്ന നല്ലവരായ കുറെ നാട്ടുകാരുടെ സഹായം ആദിക്ക് ഉണ്ടായിരുന്നു....

ആദിയിടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ ഡോ : ഐസക്ക്‌ ആദിയോട് അതിനെ കുറിച്ച് ചോദിക്കുകയും ആദി ഉണ്ടാകാമായിരുന്ന അപകടങ്ങളെ കുറിച്ച് ഐസക്കിനോട് പറയുകയും ചെയ്തു ...പക്ഷെ ആദി ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഡോ: ഐസക്ക് സംസാരിച്ചത്

...താൻ ഇങ്ങനെ ഈ ലോകത്തിന്റെ താളം തെറ്റിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം..താൻ കേട്ടിട്ടില്ലേ എല്ലാം സംഭവിക്കുന്നത്‌ നല്ലതിന് വേണ്ടിയാണെന്ന്..മറ്റുള്ളവരുടെ വിധിയെ അതിന്റെ വഴിക്ക് വിടുന്നതാകും നല്ലത്..

ആദി : എന്ത് ആണ് ഡോക്ടർ നിങ്ങൾ ഈ പറയുന്നത്..ഓർമ്മയില്ലേ രണ്ടു ആഴ്ച മുൻപ് ഉണ്ടായ മണിക്കൂറുകൾ നീണ്ട ആ കാറ്റും മഴയും ആ സമയത്ത് ആ മരം അവിടെ ഉണ്ടായിരുന്നെങ്കിലെ ഒരു പക്ഷെ ആ മരം ഒരു സ്കൂൾ ബസ്സിനു മുകളിൽ വീഴുമായിരുന്നു..ആ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നത് ആരുടെ നന്മയ്ക്കു വേണ്ടിയാകും എന്നാണ്‌  നിങ്ങൾ പറയുന്നത്

ഡോ : ഐസക്ക്‌ : ദൈവത്തിന്റെ ചിന്ത മനസ്സിലാക്കാൻ നമുക്ക് ആവില്ല ആദി..തനിക്കറിയാമോ..ഭൂമിയുടെ ഒരു അർദ്ധ ഗോളത്തിലെ ഒരു ചിത്ര ശലഭത്തിന്റെ ചിറകടി..മറ്റേ അർദ്ധ ഗോളത്തിലെ ഒരു സുനാമിക്ക് വരെ കാരണമായേക്കാം എന്ന്..ഒരു പക്ഷെ അതിലെ ഒരു കുട്ടി വളർന്നു വലുതായി..ഈ നാടിനോ..ലോകത്തിനോ തന്നെ ഭീഷണിയായേക്കാവുന്ന ദാവൂദ് ഇബ്രഹിമിനെയോ..ബിൻ ലാദനെയോ പോലെ ഉള്ള ഒരു ഭീകരൻ ആയേക്കാം..

ആദി : നിങ്ങൾക്ക് ഭ്രാന്താണ്..അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു ചോദിക്കട്ടെ..ആ കുട്ടി വലുതായി..ന്യൂട്ടനെയോ..അബ്ദുൽ കലാമിനെ പോലെയോ ഒരു മഹാനായ ശാസ്ത്രജ്ഞൻ  ആയി കൂടെ....
അല്ല നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ..

അവൻ ഒരു തീവ്രവാദിയായി ലോകത്തിനു ഉണ്ടാകാൻ സദ്യതയുള്ള അപകടം ഒഴിവാക്കാനാണ് ഈ accident ഇപ്പോൾ ഉണ്ടാകുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവല്ലേ അങ്ങനെ ആണെങ്കിൽ ദൈവത്തിനു  അവനെ ഈ ഭൂമിയിൽ ജനിപ്പിക്കാതിരിക്കാമായിരുന്നില്ലെ അതായിരുനില്ലേ കൂടുതൽ എളുപ്പം !

അത് മാത്രം അല്ല..ഞാൻ കുത്തിയിരുന്നു റിസർച്ച് നടത്തി..ഒരു മെഷീൻ ഉണ്ടാക്കി ഇങ്ങോട്ട് സ്വയം വന്നതല്ലെല്ലോ..മറ്റുള്ളവരുടെ വിധി മാറ്റി എഴുതാൻ..ദൈവം തന്നെയല്ലേ എന്നെ ഇവിടെ എത്തിച്ചത്..? അതോ ഞാൻ ഈ ലോകത്ത് വന്നു പെട്ടത്  ദൈവത്തിനു പറ്റിയ ഒരു തെറ്റ് ആണ് എന്ന് ഇനി ഡോക്ടർ പറയുമോ..?

ഐസക്ക്‌ : ആദി...നിന്നോട് തർക്കിച്ച്‌ ജയിക്കാൻ എനിക്കാവില്ല. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു..ഇനി നീ നിന്‍റെ ഇഷ്ടം പോലെ ചെയ്തോ..
ഇത്രയും പറഞ്ഞു...ഡോ : ഐസക്ക്‌ തന്റെ കാറിൽ കയറി പോയി..

                     -------- തുടരും --------

THE GUEST (10. PREDICTION)

അടുത്ത ദിവസം രാവിലെ ഒരു alarm -ന്റെ  ശബ്ദം കേട്ടാണ് ആദി എഴുന്നേറ്റത്..ഡോക്ടർ പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു..ആദി വീണ്ടും അവന്‍റെ പഴയ മുറിയിൽ എത്തിയിരിക്കുന്നു..തന്റെ മൊബൈലിൽ താൻ സെറ്റ് ചെയ്ത 5 മണിയുടെ alarm ആണ് അടിച്ചിരിക്കുന്നത്‌...പെട്ടെന്ന് തന്നെ കുളിച്ചു ഒരുങ്ങി..ഓഫീസിലേയ്ക്ക് പോകണം..അവിടെ കോൺഫറൻസ് കാൾ ഉണ്ട്...ഇനി ഇന്നും താമസിച്ചു ചെന്നാൽ Mr.Patty എങ്ങനെയാകും പ്രതികരിക്കുക എന്ന് പറയാൻ ആവില്ല..

എന്നൊക്കെ കരുതി ആദി..പെട്ടെന്ന് എഴുനേറ്റു തോർത്ത്‌ എടുത്ത്‌ കുളിക്കാനായി കുളിമുറിയുടെ വാതിൽ തുറന്നു അകത്തു കയറി...

അവന് വിശ്വസിക്കാൻ ആയില്ല താൻ ഇത്ര പെട്ടെന്ന് തിരിച്ചു തന്റെ ലോകത്ത് എത്തി എന്ന്..ക്ലോസേടിന്റെ ഫ്ലാപ് അടച്ച ശേഷം അതിനു മുകളിൽ ഇരുന്നു അവൻ മറ്റൊരു ലോകത്തിൽ ചെന്നു പെട്ട കാര്യങ്ങൾ ഓരോന്നായി ആലോചിച്ചു.. പതുക്കെ കണ്ണടച്ച്..യാതാർത്യവുമായി പൊരുത്തപെടാൻ സ്വയം പറഞ്ഞു..അതെല്ലാം കഴിഞ്ഞു..ഇനി ഞാൻ ഇതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാലും ആരും ഒന്നും വിശ്വസിക്കാൻ പോകുനില്ല..അത് കൊണ്ട് ഇനി എഴുനേറ്റു കുളിച്ചു ഓഫീസിൽ പോയി മീറ്റിംഗ് അറ്റൻഡ് ചെയ്യാം..എന്ന് തീരുമാനിച്ച്...കണ്ണ് തുറന്നപ്പോൾ ആദി ഞെട്ടി പോയി താൻ ഇരിക്കുന്നത് ഓഫീസിലെ ഒരു കസേരയിൽ ആണ്..അവൻ അവിടെ നിന്നും ചാടി എഴുന്നേറ്റു.. ഇപ്പോൾ താൻ ഇട്ടിരിക്കുന്നത് ഫോർമൽ ഡ്രെസ്സും..അത് ഓഫിസ് തന്നെയാണോ എന്ന് നോക്കാൻ അവൻ അവിടെയെല്ലാം ഓടി നോക്കി..അതേ അത് ഓഫിസ് തന്നെയാണ്..പക്ഷെ വേറെ ആരെയും കാണുന്നില്ല.. പെട്ടെന്ന് കോൺഫറൻസ് ഹാള്ളിലെ ഫോൺ റിംഗ് ചെയ്തു അത് എടുക്കാനായി ഓടി ചെന്ന് കതകു തുറന്നപ്പോൾ അവിടെയൊരു റോഡാണ്..ആദി ആ റോഡിലൂടെ കുറെ ദൂരം ഓടി..ഒടുവിൽ ഒരു വീടിന്റെ മുന്നിൽ ചെന്ന് നിന്ന്.ആ വീടിന്റെ ഗേറ്റിന്‍റെ ഇരു വശത്തുമായി രണ്ടു സിംഹങ്ങൾ ഇരിക്കുന്നു..അവയെ ആദി സൂക്ഷിച്ചു നോക്കിയപ്പോൾ..അതിൽ ഒരു സിംഹം..ആദിയോട് പറഞ്ഞു...മോനേ എഴുന്നേൽക്ക്..സമയം കുറെയായി..ദേ കുറച്ചു കഴിയുമ്പോൾ tuition പഠിക്കാൻ കുട്ടികൾ വരും

ആദിക്കു ഒന്നും മനസ്സിലായില്ല..അവൻ ആ സിംഹത്തെ സൂക്ഷിച്ചു നോക്കി..പെട്ടെന്ന്..ആകെ മൊത്തം കുലുങ്ങുന്നു..ചുറ്റുമുള്ള കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നു..ഒരു വലിയ കെട്ടിടം ആദിയുടെ മുകളിലേക്ക് വീഴാൻ നേരം ആദി..ഞെട്ടി എഴുനേറ്റു..കണ്ണ് തുറന്നു നോക്കിയപ്പോൾ ദിവാകരൻ ചേട്ടൻ തന്നെ കുലുക്കി വിളിക്കുകയായിരുന്നു..

ദിവാകരൻ : എന്തൊരു ഉറക്കമാണ് ഇത്..ഞാൻ എത്ര നേരമായിട്ട്‌ വിളിക്കുകയാണ് എന്നറിയാമോ.. ദേ വേഗമാകട്ടെ കുറച്ചു കഴിയുമ്പോൾ പിള്ളേര് ട്യൂഷന് വരും...

ആദി എഴുനേറ്റു എന്ന് ഉറപ്പു വരുത്തി ദിവാകരൻ പുറത്തേയ്ക്ക് പോയി..

താൻ ഇത് വരെ കണ്ടത് എല്ലാം വെറും സ്വപ്നമായിരുന്നു.. എന്ന് ആദിക്ക് മനസ്സിലായി...

ആദി വെറുതെ കലണ്ടറിലേയ്ക്ക്  നോക്കിയപ്പോൾ അവൻ ഓർത്തു ഇന്ന് 2001 സെപ്റ്റംബർ 10 ആണ് എന്ന്...അടുത്ത നിമിഷം ആദിയുടെ മനസ്സിലേയ്ക്ക് 9/11 ദുരന്തം ഓർമവന്നു..തന്റെ ലോകത്തിൽ 2001 സെപ്റ്റംബർ 11 ന് രാവിലെ 8 നും 9 നും ഇടയിൽ അമേരിക്കയിലെworld trade centre-ൽ   plane ഇടിച്ചു തകർത്തതും...ഒടുവിൽ twin tower തകർന്നു വീണത്‌ വരെയുള്ള കാര്യങ്ങൾ വാർത്തകളിൽ കണ്ടത് ആദിക്ക് ഓർമ വന്നു..

അത് ഒരു പക്ഷെ ഈ ലോകത്തും നടന്നേക്കാം..ഇത് ആരോടെങ്കിലും പറയണോ ? താൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?
വിശ്വസിച്ചാൽ തന്നെ അത് തടയാൻ തനിക്കു എന്തെങ്കിലും ചെയ്യാൻ ആകുമോ ? അങ്ങനെ അനേകം ചോദ്യങ്ങൾ ആദിയുടെ മനസ്സിൽ തലപൊക്കി പെട്ടെന്ന് ദിവാകരൻ  വിളിച്ചു..സമയം കുറെയായി വന്നു ആഹാരം കഴിക്കു..ദേ പഠിക്കാൻ കുട്ടികൾ ഇപ്പോൾ വരും..

ആദി : ദാ വരുന്നു..ചേട്ടാ..

അറിഞ്ഞാലും ഇവിടെയുള്ള ആർക്കും തന്നെ അത് തടയാൻ ഒന്നും ചെയ്യാനാവില്ല..അത് കൊണ്ട് തത്കാലം ഒന്നും ആരോടും പറയണ്ട എന്ന് തന്നെ ആദി തീരുമാനിച്ചു...ഭക്ഷണം കഴിക്കാൻ പോയി...സാധാരണ പോലെ തന്റെ ജീവിത തിരക്കുകളിൽ മുഴുകാൻ ആദി ശ്രമിച്ചു..

 പക്ഷെ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്ന ആദിയുടെ മനസ്സിൽ നിറയെ താൻ  9/11 ദുരന്തവുമായി ബന്ധപെട്ട് കണ്ട വാർത്തകളും documentaries -ഉം ആയിരുന്നു...2014- 2015 കാലഘട്ടത്തിൽ ഈ 9/11 ദുരന്തം അമേരിക്ക തന്നെ തന്റെ ശക്തി ലോകത്തിനു മേൽ സ്ഥാപിക്കാനായി നടത്തിയ ഒരു well  planned പദ്ധതി ആയിരുന്നു..ഈ പേരും പറഞ്ഞു അനേകം രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുകയും അവരെ പിടിച്ചടക്കാനും അവർക്ക് കഴിഞ്ഞു്... എന്ന് ഒരു conspiracy theory ഇൻറർനെറ്റിൽ കണ്ടത് ആദിക്ക് ഓർമ്മ വന്നു...അതിനെ തുടർന്ന് ആദി ആ സംഭവത്തെ കുറിച്ച് ഒരു പാട് സെർച്ച്‌ ചെയ്തു നോകുകയും ...ഒരു പക്ഷെ ഈ പറയുന്നതില സത്യം ഇല്ലേ എന്ന് വരെ ആദിക്ക് തോന്നിയിരുന്നു ...അത് കൊണ്ട് തന്നെ 9/11 ദുരന്തത്തിന്റെ ഓരോ വിശദാംശവും ആദിയ്ക്കു വ്യക്തമായി ഓർമയുണ്ട്.അവ ഓരോന്നും ആദിയുടെ മനസ്സിൽ വന്നു നിറഞ്ഞു ..class എടുക്കാൻ പറ്റാതെയായി..തനിക്കു സുഖം ഇല്ല അത് കൊണ്ട് ഇന്ന് ഇനി class എടുക്കുനില്ല എന്ന് പറഞ്ഞു കുട്ടികളെ പറഞ്ഞയച്ചു..

ആദി സദാ ചിന്തയിൽ മുഴുകിയിരിക്കുന്നതായി താര പറഞ്ഞു ദിവാകരൻ അറിഞ്ഞു..വൈകിട്ട് കട പൂട്ടി വന്ന ദിവാകരൻ ആദിയോട് ചോദിച്ചു..എന്താ മോനേ ഇന്ന് രാവിലെ മുതൽ ആലോചനയിൽ ആണെല്ലോ..കുട്ടികളെയും തിരിച്ചയച്ചു എന്ന് താര പറഞ്ഞു..എന്താ പുതിയതായി എന്തെങ്കിലും ഓർമ്മ വന്നോ ?

ആദി ഒന്നും തന്നെ മിണ്ടിയില്ല..അപ്പോഴും ആദി ആലോചിക്കുകയായിരുന്നു..9/11 സംഭവം പറഞാൽ താൻ വേറെ ലോകത്ത് നിന്നും വന്നതാണ് എന്ന് പറയേണ്ടിവരും..പറഞ്ഞില്ലെങ്കിൽ തനിക്കു ഒരു സമാധാനവും കിട്ടുകയും ഇല്ല

ദിവാകരൻ : മോനേ ആദി..മോനേ..

ആദി കേട്ടഭാവം ഇല്ല

പല തവണ വിളിച്ചിട്ടും ആദി പ്രതികരിക്കാത്തത് കൊണ്ട് നല്ല ഒച്ചത്തിൽ ദിവാകരൻ " ആദി "


പെട്ടെന്ന് ആദി ചിന്തയിൽ നിന്നും ഉണർന്നു

ദിവാകരൻ : എന്ത് പറ്റി മോനേ നിനക്ക് ? എന്തായാലും നീ എന്നോട് പറ..മോന്റെ മനസ്സിന്റെ ഭാരം ഒന്ന് കുറയും..പറ്റുന്നതാണെങ്കിൽ പരിഹരിക്കാം..പക്ഷെ കാര്യം മോൻ തുറന്നു പറയണം..

ആദി ദിവാകരനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു..ഞാൻ..ഞാൻ ഇന്ന് രാവിലെ ഒരു സ്വപ്നം കണ്ടു

ദിവാകരൻ : എന്ത് സ്വപ്നം ?

ആദി : നാളെ രാവിലെ 8നും 9നും ഇടയിൽ അമേരിക്കയിലെ twin tower -കൾ  വിമാനങ്ങളാൽ  ആക്രമിക്കപെടും..മണിക്കൂറുകൾക്കുള്ളിൽ അവ രണ്ടും തകര്ന്നു തരിപ്പണമാകും..കൂടാതെ യാതൊരു ആക്രമണവും കൂടാതെ തന്നെ mini tower-ഉം  തകര്ന്നു വീഴും..ഒപ്പം pentagon- ഉം ആക്രമിക്കപെടും..മൂവായിരത്തോളം  പേർ കൊല്ലപെടും...

ദിവാകരൻ : മോനേ..നീ എന്തൊക്കെയാ ഈ പറയുന്നത്  ? അത് വെറും ഒരു സ്വപ്നമല്ലേ ? അതിനു നീ ഇത്ര ആശങ്ക പെടുന്നത് എന്തിനാണ് ?

ആദി : ഇല്ല ചേട്ടാ..ഇത് വെറും ഒരു സ്വപ്നമല്ല..എന്നെ വിശ്വസിക്ക്..

ദിവാകരന്..പണ്ട് ആദി ക്രിക്കറ്റിൽ നടത്തിയ പ്രവചനം ഓർമ്മവന്നു..ആദിയുടെ ഭാവം കണ്ടപ്പോൾ ദിവാകരനും തോന്നി..ഇത് ഇവൻ വെറുതെ പറയുന്നതല്ലാ എന്ന്. എന്ത് ചെയ്യണം എന്നറിയാതെ ദിവാകരൻ ടോണിച്ചനെ വിവരം അറിയിക്കാൻ തീരുമാനിച്ചു..


ദിവാകരൻ ഉടനെ ടോണിച്ചനെ ഫോൺ  വിളിച്ചു..ടോണിച്ചൻ ഒരു കൂട്ടം ചെറുപ്പക്കാരുമായി സംസാരിച്ചു കൊണ്ട് ഒരു കടയിൽ ഇരുന്നു ചായ കുടിക്കുകയായിരുന്നു.

ദിവാകരൻ : എടോ..ആ പയ്യൻ ഏതാണ്ട് ഒക്കെ പറയുന്നു..എനിക്ക് കേട്ടിട്ട് പേടിയാകുന്നു...

ടോണി : എന്‍റെ ദിവാകരേട്ടാ..എന്ത് പറഞ്ഞു..എന്നാ ഈ പറയുന്നത്.. നിങ്ങൾ കാര്യമൊന്നു തെളിച്ചു പറഞ്ഞേ..

ദിവാകരൻ :നാളെ അമേരിക്കയിൽ എന്തോ വലിയ ഒരു അപകടം നടക്കും എന്ന്..
പരിഹാസഭാവത്തിൽ ആണ് ടോണി പ്രതികരിച്ചത്..
ടോണി : ഓഹോ...അവൻ അങ്ങനെ പറഞ്ഞു...എന്നാ നടക്കും..നടക്കും..നല്ല മുട്ടൻ ഒന്ന് തന്നെ നടക്കും..

ദിവാകരൻ : ടോ..താൻ..

ടോണി : എന്‍റെ പൊന്ന് ദിവാകരേട്ടാ..അവന് നല്ല മുഴുത്ത വട്ടാണ്..ചേട്ടൻ ഇത്ര വേഗം മറന്നോ..അവന്‍റെ ഒരു മായൻ കുളവും..തിരു കുളവും ഒക്കെ..നമുക്ക് അവനെ നാളെ ആ ഡോക്ടറെ ഒന്ന് കൂടി കാണിക്കാം..

ദിവാകരൻ : ടോ..ഇത്..ഇത്..അത് പോലെയല്ല..അവൻ നല്ല വിശദമായിട്ടാണ്  കാര്യങ്ങൾ പറയുന്നത്..

ടോണിക്കു എന്നിട്ടും വിശ്വാസം വന്നിരുന്നില്ല..

ടോണി : ആണോ..അപ്പോൾ അവന് അമേരിക്കയൊക്കെ അറിയാമോ..ഏതായാലും കൊള്ളാം..ശെരി..എന്നാൽ ചേട്ടൻ ഒന്ന് വിശദമായിട്ട് പറഞ്ഞേ എന്താണ് അവൻ പറഞ്ഞത് എന്ന്...
ടോണിച്ചൻ അത് എല്ലാം ആദിയുടെ വട്ടായിട്ടാണ് കണ്ടത്..ടോണി ഫോൺ പൊത്തിപിടിച്ചിട്ടു അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു..ദേ ആ ചെറുക്കൻ ഇല്ലേ..ആദി..അവൻ ദേ ഏതാണ്ട് പിച്ചും പെയ്യും ഒക്കെ പറയുന്നു..അത് കേട്ടിട്ട് നമ്മുടെ പാവം ദിവാകരേട്ടൻ പേടിച്ചിരിക്കുവാണ്..

ദേ ഇപ്പോൾ പറയും....നിങ്ങൾ കേട്ടോ..

എന്നിട്ട് ടോണി..സ്പീക്കർ ഫോൺ..ഓൺ ചെയ്തു..

ദിവാകരൻ : ഹലോ..ഹലോ..ടോണി..ടോ താൻ..

ടോണി : ഞാൻ ഇവിടെ ഉണ്ട് ചേട്ടാ..പറഞ്ഞോളൂ.. എന്താണ് ആദി പറഞ്ഞത്..

പാവം  ദിവാകരൻ ആദി പറഞ്ഞെതെല്ലാം അത് പോലെ തന്നെ ടോണിച്ചനോട് പറഞ്ഞു..ഇതെല്ലാം കേട്ടിട്ട് ടോണിച്ചനും കൂട്ടരും അതും പറഞ്ഞു കളിയാക്കി ചിരിച്ചു....

ടോണി ഫോൺ കട്ട്‌ ചെയ്ത ശേഷം..
ആല്ലേ...ഇവൻ ആരാ അയ്യർ ദി ഗ്രേറ്റോ..ഇവനെ രണ്ടു സിംഹം..ഒരു ബസ്‌ സ്റ്റാന്റ്.. അവന്‍റെ..അമ്മൂമ്മെന്റെ ഒരു സ്കൂൾ എന്ന് ഒക്കെ പറഞ്ഞു എന്നെ കുറെ ച്ചുറ്റിച്ചതാണേ പണ്ട്..

ചായ കടയിൽ ഉണ്ടായിരുന്നവർ മറ്റുള്ളവരോട് പറഞ്ഞു..വൈകാതെ..ആദിയുടെ പ്രവചനം കാട്ടു     തീ പോലെ  പടർന്നു..

ആദിയെ കളിയാക്കാനായി..ചിലർ..ദിവാകരന്റെ വീട്ടിൽ എത്തി..പ്രവാചകൻ..ഉണ്ടോ..എന്‍റെ പൂച്ചയെ കാണുന്നില്ല..അത് എവിടെയാണ് എന്ന് അദ്ദേഹത്തോട് ഒന്ന് അരുൾ ചെയ്യാൻ പറയാമോ...please...

ദിവാകരൻ അവരെയെല്ലാം ആട്ടിപയിക്കാൻ നല്ല പോലെ ബുദ്ധിമുട്ടേണ്ടി വന്നു..ആദി ഒരു മുറിയിൽ കയറി കതകടച്ചു..ദിവാകരൻ എത്ര തട്ടി വിളിച്ചിട്ടും തുറന്നില്ല...

രാത്രി ആയപ്പോഴാണ് ടോണി ദിവാകരന്റെ വീട്ടിൽ എത്തിയത്..കൂടെ വേറെ ഒന്ന് രണ്ടു പേർ കൂടി ഉണ്ടായിരുന്നു..
ടോണി : ദിവാകരേട്ടോ..എവിടെ നമ്മുടെ പ്രവാചകൻ..?

ഒട്ടും പ്രതീക്ഷിക്കാതെ ടോണിച്ചന്റെ കരണത്ത് ദിവാകരന്റെ കൈ പതിച്ചു..

എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പകച്ചു നിന്ന ടോണിച്ചനെ വീണ്ടും തല്ലാൻ അടുത്ത ദിവാകരനെ ടോണിച്ചന് ഒപ്പം വന്നവർ തടഞ്ഞു..

ദേഷ്യം ഒന്ന് അടങ്ങിയ ശേഷം ദിവാകരൻ..ടോണിച്ചന്റെ കോളറിൽ പിടിച്ചു..കൊണ്ട് ചോതിച്ചു...

തന്നോടാരാടോ..പറഞ്ഞത് അത് നാട് മൊത്തം കൊട്ടി ഘോഷിച്ചു കൊണ്ട് നടക്കാൻ..അവൻ ആ മുറിയിൽ കയറി കതകു അടച്ചിട്ടു കുറെ നേരമായി..എത്ര ആളുകളാണ് ഇവിടെ വന്നു അവനെ കളിയാക്കിയിട്ടു പോയത് എന്ന് തനിക്കറിയാമോ. കണ്ണിൽ ചോരയില്ലാത്ത ജന്തുക്കൾ..!

താൻ ചെയ്തത് കുറച്ചു കടന്നു പോയി..എന്ന് മനസ്സിലാക്കി..

ടോണി : ഞാൻ...ദിവാകരേട്ടാ..ഞാൻ..

ദിവാകരൻ : താൻ.. ഇനി കൂടുതലൊന്നും പറയണ്ട..ഇപ്പോൾ ഇറങ്ങണം എന്‍റെ വീട്ടിൽ നിന്നും..

ടോണിച്ചൻ ഒന്നും മിണ്ടാതെ ദു:ഖത്തോടെ ഇറങ്ങി പോയി..

ദിവാകരൻ വീണ്ടും ആദിയുടെ കതകിൽ തട്ടിവിളിച്ചു..ഭാഗ്യത്തിന് ആദി കതകു തുറന്നു..ദിവാകരന് സമാധാനമായി..ദിവാകരൻ നിർബന്ധിച്ചു ആദിയെ കൊണ്ട് ഭക്ഷണം കഴിപ്പിച്ചു.. അവരെല്ലാവരും ഉറങ്ങാൻ കിടന്നു...പക്ഷെ ആദിക്കും ദിവാകരനും..ഉറക്കം വന്നില്ല..നാളെ രാവിലെ 9/11 സംഭവിച്ചാലും സംഭവിച്ചില്ലെങ്കിൽ..തീർച്ചയായും ആദിയുടെ ജീവിതം പഴയത് പോലെയാകില്ല.. സംഭവിച്ചില്ലെങ്കിൽ ജനങ്ങൾ ആദിയെ ഒരു ഭ്രാന്തനായി മുദ്രകുത്തും...സംഭവിച്ചാൽ എന്തായിരിക്കും പിന്നീട് ആദിയുടെ ജീവിതം എന്ന് ദിവാകരന് ഊഹിക്കാൻ പോലും ആയില്ല..രണ്ടു തന്നെയായാലും നാളത്തെ ദിവസം..വളരെ നിർണായകമാണ് ആദിക്ക്..

                  -------- തുടരും -------

THE GUEST (9.FAMILY ?)

ഇനി ഇത് പോലുള്ള അപകടങ്ങൾ ഒഴിവാക്കാനായി ഒഴിവു സമയങ്ങളിൽ ആദി താൻ ഇപ്പോൾ ജീവിക്കുന്ന ലോകത്തിലെ പ്രശസ്ത വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും എല്ലാം പഠിക്കാൻ തുടങ്ങി..അഞ്ചു ആറു മാസം അങ്ങനെ  കഴിഞ്ഞു  പതുക്കെ പതുക്കെ ആദി ഈ പുതിയ ലോകത്തെ ഇഷ്ടപെടാനും..താൻ പണ്ട് പറഞ്ഞ "കള്ളക്കഥ" സത്യമാണെന്നും താൻ ഈ ലോകത്തിലെ തന്നെ ഒരാൾ ആണെന്നും വിശ്വസിക്കാൻ ശ്രമിച്ചു..

ഒരു ദിവസം ആദി കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ടോണി ഓടി വന്ന് ആദിയെ വിളിച്ചു..കുട്ടികളോട് ബഹളം വെക്കരുത് എന്ന് പറഞ്ഞിട്ട് ആദി ടോണിച്ചന്റെ അടുത്തേക്ക് ചെന്നു..

ടോണി : ടാ മോനേ...നീ അന്ന് പറഞ്ഞ ബസ്‌ സ്റ്റോപ്പ്‌ ഞാൻ കണ്ടു..ഞാൻ ഇന്ന് പാലക്കാടുള്ള ചേട്ടന്റെ വീട്ടിൽ നിന്നും വരുംബോഴാണോ പോകുംബോഴാണോ എന്ന് എനിക്ക് ഓർമയില്ല..ഒരു സൂപ്പർ മാർക്കറ്റ്‌ കഴിഞ്ഞു ഒരു 5 മിനിറ്റ് കൂടി ബസ്‌ ഓടി കാണും..നീ പറഞ്ഞ പോലെ തന്നെ രണ്ടു സിംഹങ്ങൾ...അതിന്റെ എതിരെ വലിയ ഒരു മൈതാനത്തോട്  ചേർന്ന് ഒരു ബസ്‌ സ്റ്റോപ്പും ആ മൈതാനം ഒരു സ്കൂളിനോട് ചേർന്നാണ്‌ എന്ന് തോനുന്നു

നീ വേഗം ഒരുങ്ങി വാ.class ഒക്കെ നാളെയെടുക്കാം..പിള്ളേർക്ക് ഇന്ന് ഇനി അവധികൊടുക്ക്..നമുക്ക് ഇപ്പോൾ തന്നെ പോയി..ആ ബസ്‌ സ്റ്റോപ്പിന്റെ പരിസരത്ത് അന്വേഷിക്കാം..നിനക്ക് ഭാഗ്യമുണ്ടെങ്കിൽ...അവിടെ ആരെങ്കിലും നിന്നെ തിരിച്ചറിഞ്ഞേക്കും..

ആദി എന്ത് പറയണം എന്ന്  അറിയാതെ..ആലോചിച്ചു..ഞാൻ പറഞ്ഞത് സത്യം ആയിരുന്നെങ്കിൽ..ഇപ്പോൾ സന്തോഷം കൊണ്ട് ടോണിച്ചനെ കെട്ടിപിടിക്കേണ്ട സമയമാണ്...എന്നാലും താൻ വെറുതെ പറഞ്ഞ അടയാളങ്ങൾ ഉള്ള ഒരു ബസ്‌ സ്റ്റോപ്പ്‌ കണ്ടെത്തിയ സ്ഥിതിക്ക് ഇനി അവിടെ വരെ പോകാതെ ടോണിച്ചൻ സമാധാനം തരില്ല..പിന്നെ അധികം ആലോചിച്ചില്ല..സന്തോഷം അഭിനയിച്ചു കൊണ്ട് ടോണിച്ചനെ കെട്ടിപിടിച്ചിട്ടു പറഞ്ഞു..ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.ടോണിച്ചാ ....ടോണിച്ചൻ നിക്ക് ...ഞാൻ ദേ വരുന്നൂ...

ഇന്നത്തെ class അവസാനിപ്പിച്ചതായി കുട്ടികളോട് പറഞ്ഞിട്ട് ..ആദി വേഗം ഡ്രസ്സ്‌ മാറി ടോണിച്ചനോടൊപ്പം പുറപെട്ടു..ആദിയുടെ നാട് കണ്ടെത്തിയ സന്തോഷത്തിൽ ടോണിച്ചനും...വെറുതെ അവിടെ വരെ പോയി..ഇത് അല്ല താൻ നിന്ന ബസ്‌ സ്റ്റോപ്പ്‌ എന്ന് പറയാൻ ഉറച്ചു ആദിയും..അവർ പാലക്കാടേക്കുള്ള ബസ്സിൽ കയറി..മണിക്കൂറുകൾ കഴിഞ്ഞു..ടോണി അടയാളം നോക്കി വെച്ച സൂപ്പർ മാർക്കറ്റ്‌ എത്തി...

ആദിയോട് വിവരം പറഞ്ഞു..തൊട്ടടുത്ത സ്റ്റോപ്പിൽ അവർ ഇറങ്ങി

ആദി : എവിടെ ടോണിച്ചാ ബസ്‌ സ്റ്റോപ്പ്‌ ?

ടോണി : ഇവിടെ അടുത്ത് എവിടെയോ ആണ്..പക്ഷെ...ഈ സൂപ്പർ മാർകെറ്റിനു  മുൻപാണോ..ശേഷമാണോ..എന്ന് ഒരു പിടിയും കിട്ടുന്നില്ല..പക്ഷെ..ഇതിന്റെ അടുത്ത് എവിടെയോ ആണ് കൂടിയാൽ ഒരു രണ്ടു കിലോ മീറ്റർ...പക്ഷെ..അത് മുന്പോട്ടാണോ...പിറകോട്ടാണോ എന്ന് ആണ് സംശയം...

ആദി : അപ്പോൾ ഇനി എങ്ങോട്ട് പോകും ടോണിച്ചാ..?

ടോണി : മോൻ മുൻപോട്ടു ഒരു 10-20 മിനിറ്റ് നടന്നു നോക്ക്..ഞാൻ പിറകോട്ടു നടന്നു നോക്കാം..ബസ്‌ സ്റ്റോപ്പോ സിംഹങ്ങളെയോ കണ്ടാൽ ഫോൺ വിളിച്ചാൽ മതിയെല്ലോ...

ആദി : ശെരി...ഇനി ടോണിച്ചൻ പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട

ടോണിച്ചൻ ഉത്സാഹത്തോടെ പിന്നോട്ടും  ആദി അലസമായി മുന്നോട്ടും നടന്നു തുടങ്ങി..ഒരു പത്തു മിനിറ്റ് ആദി നടന്നു കാണും പെട്ടെന്ന് ആദി കണ്ട കാഴ്ച ആദിക്ക് വിശ്വസിക്കാനായില്ല..ആദിയുടെ അച്ഛൻ..! ഒരു കൈയ്യിൽ ഒരു സഞ്ചി നിറയെ പച്ചക്കറിയുമായി..ആദിക്ക് എതിരെ വരുകയാണ്...ആകെ താടിയൊക്കെ വെച്ചു..ദു:ഖം തളം കെട്ടി നിൽക്കുന്ന മുഖവുമായി..വളരെ പതുക്കെയാണ് നടക്കുന്നത്..

തന്റെ അച്ഛന്റെ മുഖത്ത്‌ ഉണ്ടായിരുന്ന പ്രസരിപ്പൊന്നും കാണുന്നില്ല.. സൂര്യനെ പോലെ ജ്വലിച്ചിരുന്ന അച്ഛൻ ഇപ്പോൾ ഗ്രഹണ സമയത്തെ സൂര്യനെപോലെ കാണപെട്ടു...

ആദിക്ക് സ്വയം നിയന്ത്രിക്കാനായില്ല..അവൻ ഒരു നിമിഷത്തേക്ക് എല്ലാം മറന്നു..ഓടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു...വിളിച്ചു..അച്ഛാ..

ആദ്യം പകച്ചു പോയ ദാമോദരൻ..ആദിയെ ആയാസപ്പെട്ട്‌  തള്ളിമാറ്റി...ആദിയുടെമുഖത്തെയ്ക്ക് അൽപനേരം ദേഷ്യത്തോടെ നോക്കിയിട്ട് മെല്ലെ നടന്നു അകന്നു..ആദിക്ക് അത് സഹിക്കാൻ ആയില്ല..അവൻ ദാമോദരന്റെ പിറകെ ചെന്നു ദാമോദരന്റെ കൈയ്യിൽ കയറി പിടിച്ചു..

ദാമോദരൻ : വിടടാ...എന്‍റെ കൈയ്യിൽ നിന്നും വിടാൻ ആണ് പറഞ്ഞത്..

ആദി : അച്ഛാ..ഇത് ഞാനാണ് ആദി..

ദാമോദരൻ : ഏതു...ആദി..എനിക്ക് നിന്നെ അറിയില്ല..എന്‍റെ കൈ വിടടാ..വിടാൻ ആണ് പറഞ്ഞത്..ഇല്ലെങ്കിൽ നിന്നെ ഞാൻ...

ആദി ഭയത്തോടെ കൈ വിട്ടു.ദാമോദരൻ ഒന്ന് തുറിച്ചു നോക്കിയിട്ട്..വീണ്ടും നടന്നു തുടങ്ങി..

അടുത്തുള്ള കടയിൽ ഇരുന്ന ചന്ദ്രൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു..

പൊതുവെ ശാന്ത സ്വഭാവക്കാരനായ ദാമോദരൻ ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ദേശ്യപ്പെടുന്നത് കണ്ട ചന്ദ്രൻ റോഡു കടന്നു ആദിയുടെ അടുത്തെത്തി

ചന്ദ്രൻ : എന്താ പ്രശ്നം ?

 ആദി : ആ പോയ ആൾ...
ചന്ദ്രൻ : അയാൾ ആരാണ് തന്റെ ?

 ആ ചോദ്യം കേട്ടപ്പോൾ  ആദിക്ക് പെട്ടെന്ന് തിരിച്ചറിവുണ്ടായി ..ഇത് തന്റെ ലോകമല്ലെന്ന്നും ആ പോയ മനുഷ്യൻ തന്റെ ആരും അല്ല എന്നുമുള്ള തിരിച്ചറിവ്

ആദി : എന്‍റെ...എന്‍റെ..ആരുമല്ല..

ചന്ദ്രൻ : പിന്നെ താൻ എന്തിനാ അയാളെ കെട്ടിപിടിച്ചത്...? അയാളുടെ കൈയ്യിൽ കയറി പിടിച്ചത്..?

ആദി : അത്..അത്..എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്‍റെ ഒരു.... ...ഒരു അമ്മാവനെ പോലെ തോന്നി

ചന്ദ്രൻ : പാവം ദാമോദരൻ..അയാൾ പേടിച്ചു പോയി കാണും...ടോ..തനിക്കറിയാമോ  ? അയാളുടെ ചെറുപ്പകാലത്ത് അയാൾ വാ അടയ്ക്കില്ലായിരുന്നു.. സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നയാൾ   ആയിരുന്നു ദാമോദരൻ..എന്തൊരു തേജസ്സായിരുന്നു ആ മുഖത്ത്‌

ആദി : പക്ഷെ..അങ്ങനെയല്ലല്ലോ ആളെ കണ്ടിട്ട് തോനുന്നത്..ആകെ ഒരു വിഷാദഭാവം..

ചന്ദ്രൻ : എല്ലാം അങ്ങേരുടെ ഭാര്യ മരിച്ചതിൽ പിന്നെയാ...അയാളുടെ ഭാര്യ ആൻസി രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ..ദാമോദരന് ജോലിക്കാര്യത്തിനായി എവിടെയോ പോകേണ്ടി വന്നു..പുള്ളി ഇല്ലാത്ത ആ സമയത്ത് തന്നെ അവർക്കു പെട്ടെന്ന് വയറു വേദന തുടങ്ങി...അയല്കാരോടൊപ്പം ഏതോ ഒരു ടാക്സിയിൽ കയറി ആശുപത്രിയിലേയ്ക്കു പോയതാ..ഒരു വളവിൽ വെച്ചു ഒരു ലോറിയുമായി കൂടിയിടിച്ച്..എല്ലാരും അപ്പോൾ തന്നെ മരിച്ചു..ഡ്രൈവർ നല്ല വേഗതയിലായിരുന്നു..ആശുപത്രി കേസല്ലേ അയാളെയും കുറ്റം പറയാൻ പറ്റില്ല..വിധി അതായിരുന്നു..ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്തവർ ഒരുമിച്ചു മരിച്ചു..ഒരു പക്ഷെ ആ ഡ്രൈവർ അന്ന് അവരെ കയറ്റി ഇല്ലായിരുനെങ്കിൽ അയാളെങ്കിലും ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു..ഹാ..ഇനി പറഞ്ഞിട്ട് എന്താ കാര്യം ?

ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെകും ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..അന്ന് അമ്മയോടൊപ്പം മരിച്ചത് താൻ തന്നെയായിരുന്നു..എന്ന് ഓർത്തപ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ആദി പെട്ടെന്ന് തന്നെ ചന്ദ്രൻ തന്റെ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ വെട്ടി തിരിഞ്ഞു..ദാമോദരൻ പോയ വഴിയേ ഓടി..ദാമോദരൻ  വളരെ സാവധാനം നടന്നിരുന്നത് കൊണ്ട് ആദിക്ക് അയാളെ കണ്ടെത്താൻ കഴിഞ്ഞു..ആദിക്ക് അറിയാം ആ മനുഷ്യൻ തന്റെ ആരും അല്ലെന്നു..എങ്കിലും അയാളുടെ വീടുവരെ പിന്തുടർന്ന് തന്റെ ഈ ലോകത്തിലെ ചേച്ചിയെ..അതോ ചേട്ടനെയോ കൂടി കണ്ടിട്ട് പോകാൻ തീരുമാനിച്ചു

ആദി ദാമോദരൻ അറിയാതെ അയാളെ പിന്തുടരാൻ തീരുമാനിച്ചു..പെട്ടെന്ന് ആദിയുടെ ഫോണിൽ ടോണിയുടെ call വന്നു..ആദി ഫോൺ കട്ട്‌ ചെയ്തിട്ട് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു..ദാമോദരൻ അറിയാതെ അയാളെ പിന്തുടർന്ന് അയാളുടെ വീട് കണ്ടു പിടിച്ചു..എന്നിട്ട് അതിനു രണ്ടു വീട് അപ്പുറമുള്ള ഒരു വീടിന്റെ മുന്പിലെ പേര് നോക്കി "ഡോ :അബ്രഹാം പടിക്കൽ"..അതിനു ശേഷം ദാമോദരന്റെ വീട്ടിലേയ്ക്ക് കയറിച്ചെന്നു..കതകിൽ തട്ടി വിളിച്ചു..

അകത്തു നിന്നും ദാമോദരന്റെ ശബ്ദം കേൾക്കാം..മോളേ..ജിൻസി..ആരാ വന്നിരിക്കുന്നത്  എന്ന്  നോക്കിക്കേ..
ജിൻസി എന്ന പേര് കേട്ടതും ആദിയ്ക്കു അത്ഭുതം തോന്നി..ആദിയുടെ ചേച്ചിയുടെ പേരും ജിൻസി എന്നായിരുന്നു..അപ്പോഴേക്കും ജിൻസി പുറത്തേക്ക് വന്നു..ആദിയുടെ ചേച്ചിയുടെ
അതേ രൂപം..

ജിൻസി : ആരാ ?

ആദി : ഈ ഡോക്ടർ അബ്രഹാമിന്റെ വീട് എവിടെയാണ്..ഈ അടുത്ത് എവിടെയോ ആണ് എന്നാണ് പറഞ്ഞത്..

ജിൻസി : അത്..തൊട്ടു അപ്പുറത്ത് ആണെല്ലോ..അവിടെ ഒരു ബോർഡും ഉണ്ട്..

ആദി : ആണോ..ശെരി..ഞാൻ ആ ഭാഗത്ത് നോക്കിയില്ല..അപ്പുറത്താണ് നോക്കിയത്..

എനിക്ക്..കുടിക്കാൻ കുറച്ചു വെള്ളം..തരാമോ ?

ജിൻസി..ആദിയെ അടിമുടി  ഒന്ന് നോക്കി

എന്നിട്ട് പറഞ്ഞു..ശെരി വെള്ളം തരാം..പക്ഷെ താൻ അവിടെ തന്നെ നിന്നാൽ മതി..
എന്നിട്ട് ജിൻസി പതുക്കെ അകത്തേക്ക് പോയി..ഇടയ്ക്ക് ഒന്ന് രണ്ടു തവണ സംശയത്തോടെ ആദിയെ തിരിഞ്ഞു നോക്കിയിരുന്നു..

ആദി അവിടെ തന്നെ നിന്ന് വെറുതെ അകത്തേയ്ക്ക് നോക്കിയപ്പോൾ ഒരു photo ഭിത്തിയിൽ തൂക്കിയിരിക്കുന്നത് കണ്ടു ....അത് തന്റെ അമ്മ തന്നെയല്ലേ ,,,അതോ തനിക്കു തോനുന്നതാണോ ?  അത് ഒന്ന് ഉറപ്പിക്കാനായി അറിയാതെ  ആദി പതുക്കെ അകത്തേയ്ക്ക് കയറി  നോക്കി..തന്റെ അമ്മയുടെയും..അച്ഛന്റെയും ചേച്ചിയുടെയും കൂടിയുള്ള ഒരു ഫാമിലി photo കണ്ടു..അതിൽ ചേച്ചി ഒരു കുഞ്ഞു വാവയാണ്...ആദി അമ്മയുടെ ഫോട്ടോ കണ്ടു സ്തംഭിച്ചു നിൽക്കുമ്പോൾ  

ജിൻസി : ടോ..തന്റെ അടുത്തല്ലെടോ..പറഞ്ഞത് പുറത്ത് തന്നെ നിക്കാൻ..ഇറങ്ങെടോ പുറത്ത്..

ആദി : സോറി..

ആദി പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി..

ജിൻസി : ഇന്നാ വെള്ളം..കുടിച്ചിട്ട് വേഗം സ്ഥലം കാലിയാക്കിക്കോ...എനിക്ക് അടുക്കളയിൽ ഒരു നൂറു കൂട്ടം പണിയുണ്ട്..
ആദി വേഗം വെള്ളം കുടിച്ചു..glass തിരിച്ചു കൊടുത്ത ശേഷം

ആദി : സോറി..ഞാൻ ആ photo കണ്ടപ്പോൾ ഒന്ന് ശെരിക്കു കാണാൻ ആണ് കയറിയത്..ആരാ അത് അമ്മയാണോ ?

ജിൻസി : അല്ല അമ്മൂമ്മ ഒന്ന് ഇറങ്ങി പോടോ..

ആൾ അറിയാതെയാണെങ്കിലും..ചേച്ചി അങ്ങനെ പ്രതികരിച്ചത്..ആദിക്ക് വലിയ വിഷമമായി..ജിൻസി glass വാങ്ങി വേഗത്തിൽ അകത്തേയ്ക്ക് നടന്നു പോയി..അപ്പോഴാണ്‌ ആദി അത് ശ്രദ്ധിച്ചത്..ജിൻസിക്ക് കാലിനു ഒരു കുഴപ്പവും ഇല്ല..അതിൽ ആദിക്ക് അത്ഭുതം ഒന്നും തോന്നിയില്ല..താൻ ഇല്ലാത്ത ലോകത്ത്..താൻ കാരണം ഉണ്ടായ അപകടവും ഇല്ല

 ആദി അവിടെ നിന്നും ഇറങ്ങി..ഫോൺ സ്വിച്ച് ഓൺ ചെയ്തു..റോഡിലേക്ക് ഇറങ്ങി..ഫോണിൽ ടോണിയുടെ കുറെ missed calls  ഉണ്ടായിരുന്നു..ആദി തിരിച്ചു വിളിച്ചപ്പോൾ ടോണി ആ ബസ്സ് സ്റ്റോപ്പ്‌ കണ്ടെത്തി എന്ന് പറഞ്ഞു..

ആദി വേഗം നടന്നു ടോണിച്ചന്റെ അടുക്കൽ എത്തി .എന്നിട്ട് നിരാശ നടിച്ച്ച്ചു ആദി പറഞ്ഞു..അല്ല ടോണിച്ച..ഇതല്ല ഞാൻ കണ്ടിടുള്ള..സിംഹങ്ങൾ..ടോണി നിരാശനായി..എന്നിട്ട്‌ ആദിയെ സമാധാനിപ്പിച്ചു..നീ വിഷമിക്കേണ്ട..നമുക്ക് കണ്ടു പിടിക്കാം..

വൈകാതെ അവർ തിരിച്ചു വണ്ടി കയറി..

ടോണി : നീ കുറെ ദൂരം പോയോ..ഞാൻ ആകെ പേടിച്ചു പോയി..ഇടയ്ക്ക് ഒന്ന് ബെല്ല് അടിച്ചു..എന്നിട്ട് പിന്നെ കട്ട്‌ ആയി..പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌..

ആദി : വല്ല നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും..

തിരിച്ചു വീട്ടിൽ എത്തിയ ആദി തന്റെ കുട്ടിക്കാലവും.. അച്ഛനെയും അമ്മയെയും ചേച്ചിയെയും ഓർത്തു..പക്ഷെ ആദിക്ക് ആരോടും ഒന്നും പറയാൻ കഴിയുമായിരുനില്ല..അന്ന് രാത്രി ആദി അവന്‍റെ കുടുംബത്തോടൊപ്പം ചിലവരിച്ച നല്ല നാളുകൾ ഓർത്ത് ഉറങ്ങി...

                        --------തുടരും ---------- 

THE GUEST (8.BET)

ഒരു ദിവസം tuition കഴിഞ്ഞ്  വീട്ടിൽ  ഇരിക്കുമ്പോൾ ആദി തന്റെ കുട്ടിക്കാലം മുതൽ ഇത് വരെയുള്ള സംഭവങ്ങൾ വെറുതെ ആലോചിച്ചു  ..അപ്പോഴാണ്‌ ആദിക്ക് താൻ ഇത് വരെ ചിന്തിക്കാത്ത ഒരു കാര്യം ഓർമ്മ വന്നത് ..താൻ ഇപ്പോൾ ഉള്ളത് തന്റെ ലോകത്തിൽ അല്ലെങ്കിൽ ഈ ലോകത്തിൽ താൻ ആദ്യമായി   ഉണർന്ന്  എഴുന്നേറ്റ മുറിയും തന്റെ അല്ല   ...അങ്ങനെയാണെങ്കിൽ ആ മുറിയിൽ താമസിച്ചിരുന്ന ഒരാൾ അവിടെയുണ്ടാകണം ...അയാളുടെ മുറിയിലെ സാധനങ്ങൾ ആണ് അന്ന് താൻ ഉപയോഗിച്ചത് ആ സമയത്ത് അയാൾ എവിടെ പോയിരുന്നു ...?

 പിന്നീട് ആദി കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല ..അപ്പോൾ തന്നെ  തന്റെ പഴയ മുറിയുണ്ടായിരുന്ന കെട്ടിടം ഉള്ള സ്ഥലത്തേക്ക് പോയി ...ചുറ്റുമുള്ള അടയാളങ്ങൾ കൊണ്ട് ആദി ആ സ്ഥലം കണ്ടെത്തിയെങ്കിലും താൻ താമസിച്ചിരുന്ന കെട്ടിടം അവിടെ ഉണ്ടായിരുനില്ല ...പകരം യാതൊരു പരിചയവും ഇല്ലാത്ത ഒരു പുത്തൻ കെട്ടിടമാണ്  അവിടെ കണ്ടത് തനിക്കു സ്ഥലം തെറ്റിയതല്ല എന്ന് ഉറപ്പിക്കാനായി  ആദി അവിടെ അടുത്ത് കണ്ട ആളുകളോട് താൻ താമസിച്ചിരുന്ന രണ്ടു നില കെട്ടിടത്തിന്റെ വിശദാംശങ്ങൾ പറഞ്ഞിട്ട് അങ്ങനെ ഒരു കെട്ടിടം ആ പരിസരത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു ..അവർ ആരും തന്നെ അങ്ങനെ ഒരു കെട്ടിടം അവിടെ കണ്ടിട്ടില്ല ...എന്ന് ആദിയോട് പറഞ്ഞു ....

 ആദി നിരാശനായി വീട്ടിലേയ്ക്ക്  നടന്നു തുടങ്ങി  ...ആദി ചിന്തിച്ചു ...താൻ അന്ന് ആ കെട്ടിടത്തിൽ നിന്നും കുളിച്ചൊരുങ്ങി ഇറങ്ങിയത് ആണെല്ലോ ..പിന്നെ ആ കെട്ടിടം എവിടെപ്പോയി ...അതും ഇനി തന്നെ പോലെ അല്പനെരത്തെക്ക് ഈ ലോകത്തിലേയ്ക്ക് വന്നതാണോ ? അത് തിരിച്ചു പോയത് പോലെ നിന്ന നില്പിൽ ഒരിക്കൽ താനും തിരിച്ചു പോകുമോ ? തന്റെ ലോകത്തിൽ തന്നെ കാണാതെ അച്ഛനും അമ്മയും ഒക്കെ വിഷമിക്കുന്നുണ്ടാകുമോ ,,,,?

പെട്ടെന്ന് വഴിയിൽ ഒരു ആൾ കൂട്ടവും ബഹളവും കണ്ടു ആദി തന്റെ ചിന്തയിൽ നിന്നും ഉണർന്നു.. എന്താണ് സംഭവിച്ചത് ..ആർകെങ്കിലും എന്തെങ്കിലും ആപത്താണോ  എന്ന് നോക്കിയപ്പോൾ ആദിക്ക് മനസ്സിലായി..ഏതോ ഒരു ക്രിക്കറ്റ്‌ മാച്ച് നടക്കുകയാണ് അതിന്റെ LIVE കാണാൻ ഒരു കടയിലെ ടിവിയുടെ മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ് ജനങ്ങൾ..ആദിയുടെ ലോകത്തും ഈ ക്രിക്കെറ്റ് ഉണ്ടെങ്കിലും ആദിക്ക് അതിലൊന്നും യാതൊരു താത്പര്യവും ഇല്ലായിരുന്നു..എങ്കിലും ക്രിക്കെട്ടിന്റെ basic rules ഒക്കെ ആദിക്കും അറിയാമായിരുന്നു..

അവിടെ നിന്നും  ആദി നടക്കാൻ തുടങ്ങിയപ്പോൾ ആരോ പറയുന്നത് കേട്ടു..ജോഷി എം രാജ് ഇത് മൂന്നാമത്തെ സിക്സ് ആണ്..അടുപ്പിച്ചു മൂന്നു ബോളിൽ സിക്സ്..ഹോ..

പെട്ടെന്ന് ആദിക്ക് ഓർമവന്നു..ഈ പേര് താൻ ഇതിനു മുൻപ് കേട്ടിട്ടുണ്ട്..ജോഷി ഒരു ഓവറിൽ ആറു സിക്സ് അടിച്ചു ചരിത്രം സൃഷ്‌ടിച്ച സംഭവം തന്റെ class - ലെ  ക്രിക്കറ്റ്‌ ഭ്രാന്തന്മാർ പറഞ്ഞത് ഓർമ്മ വന്നു

അത് ശെരിയാകുമോ ? അത്  അറിയാനായി ആദി അവിടെ തന്നെ നിന്നു..പലരും അവരുടെ അഭിപ്രായങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് ആദി ടിവി ശെരിക്കും കാണാൻ കഴിയുന്ന ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു..

ഒന്നാമൻ : അളിയാ..അടുത്തതും സിക്സ് ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..

രണ്ടാമൻ : പിന്നേ അതിനു ബോൾ ചെയ്യുന്നവൻ വല്ല  പൊട്ടനും ആയിരിക്കണം..അടുത്തത് സിക്സ് ആവില്ല..

ഒന്നാമൻ : ബെറ്റുണ്ടോ ?  10 രൂപ ബെറ്റ്

രണ്ടാമൻ : 10 രൂപയോ ? ഒന്ന് പോടാ..50 രൂപയ്ക്ക് ബെറ്റ്..അടുത്തത് സിക്സ് ആവില്ല..

ഇത് കേട്ട ആദി പോക്കറ്റിൽ നോക്കി തന്റെ കൈയ്യിൽ 500 രൂപയിൽ അല്പം കൂടുതൽ ഉണ്ട്.. ആദി വിചാരിച്ചു..ചുമ്മാ ഒരു ബെറ്റ് അടിച്ചാലോ ?

ആദി : ഞാൻ പറയുന്നു..ജോഷി അടുത്ത മൂന്നു ബോളും സിക്സ് അടിക്കുമെന്ന്.എന്താ ആരെങ്കിലും ബെറ്റ് ഉണ്ടോ ?

ഒന്നാമനും രണ്ടാമനും പരസ്പരം നോക്കി ചിരിച്ചു.. അപ്പോഴേക്കും ജോഷി അടുത്ത സിക്സ് അടിച്ചു..
രണ്ടാമൻ ബെറ്റ് തോറ്റത്‌ കാരണം 50 രൂപ ഒന്നാമന് കൊടുത്തു..

ആദിയ്ക്കു ആത്മ വിശ്വാസം കൂടി

അപ്പോഴേയ്ക്കും  ടിവിയിൽ പരസ്യം തുടങ്ങി...

ആദി : എന്താ ചേട്ടന്മാരേ ബെറ്റ് ഉണ്ടോ ? കണ്ടോ ഇനിയുള്ള രണ്ടു ബോളും സിക്സ് ആയിരിക്കും..

രണ്ടാമൻ : എന്‍റെ മോനേ നീയൊക്കെ ജനിക്കുന്നതിനു മുൻപ് ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയവനാണ്‌ ഞാൻ..അതൊന്നും നടക്കില്ല..6 ബോളിൽ 6 സിക്സ്..അത് ഒന്നും  ആർക്കും പറ്റത്തില്ല..

ആദി : ശെരി 500 രൂപ ബെറ്റ് ??

ഇത് കേട്ടതും അവിടെ കൂടിയിരുന്നവരിൽ പലരും ആദിയ്ക്കു എതിരെ ബെറ്റ് അടിക്കാൻ തയ്യാറായി.5 പേർ 500 രൂപയ്ക്ക് ബെറ്റ് അടിച്ചു..

ആദി : അയ്യോ എന്‍റെ കൈയ്യിൽ ആകെ 500 രൂപയെ ഉള്ളൂ..

പരസ്യം കഴിഞ്ഞു...ക്രിക്കെറ്റ് തുടങ്ങി

ഒന്നാമൻ : ഓ അത് സാരമില്ല..മോന് ഞങ്ങൾ ഒരു സൌജന്യം ചെയ്തു തരാം..ഞങ്ങൾ ജയിച്ചാൽ 5 പേർക്കും കൂടി 500 രൂപ തന്നാൽ മതി..മറിച്ചു മോൻ ജയിച്ചാൽ ഞങ്ങൾ  ഓരോ 500 രൂപ തരും എന്താ..

ആദി എന്തായാലും ബെറ്റ് തോൽക്കുമെന്നും 100 രൂപ വീതം കിട്ടുമെന്നും   ആണ് അവർ 5 പേരും കണക്കു കൂട്ടിയത്..

ആദി : താങ്ക് യൂ ചേട്ടാ..ശെരി അങ്ങനെയെങ്കിൽ സന്തോഷം..

അപ്പോഴേക്കും ജോഷി 5 ആമത്തെ സിക്സ് അടിച്ചു കഴിഞ്ഞു..അത് കണ്ട 5 പേരും പരസ്പരം നോക്കി..

അവർ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ആറാമത്തെ ബോളിംഗ് കഴിഞ്ഞു..ജോഷി ബാറ്റ് ആഞ്ഞു വീശി ബോൾ ബൌണ്ടറി ലക്ഷ്യമാക്കി പറക്കുകയാണ്..ആദിയുടെയും അഞ്ചു ചേട്ടന്മാരുടെയും നെഞ്ചിൽ പെരുമ്പറകൊട്ടി തുടങ്ങി..

ബൌണ്ടറിയുടെ അടുത്ത് താണ്‌ വന്ന ബോൾ ഫീൽഡർ പിടിച്ചു..ടിവിയിൽ കാണികൾ നിരാശരായതിന്റെ ബഹളം കേട്ടു..പക്ഷെ അത് ഒരു സിക്സ് ആണെന്ന് അമ്ബേർ അടയാളം കാണിച്ചു..ബോൾ ഫീൽഡർ പിടിച്ചത് ബൌണ്ടറി ലൈനിൽ ചവിട്ടി കൊണ്ടായിരുന്നു..അങ്ങനെ ആദി ബെറ്റ് ജയിച്ചു..

 ബെറ്റിന്റെ നിയമങ്ങൾ എല്ലാം കേട്ടിരുന്ന നാട്ടുകാർ  ആദിക്ക് സപ്പോർട്ട് ആയി ..5 ചേട്ടന്മാര്ക്കും ആദിക്ക് 500 രൂപ കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുനില്ല ...
മനസ്സില്ലാമനസ്സോടെ അവർ ആദിക്ക്  500 രൂപ വീതം കൊടുത്തു 

തന്റെ കാശ് പോയ ദേഷ്യത്തിലാണോ എന്നറിയില്ല 5 ചേട്ടന്മാരിൽ ഒരാൾ പറഞ്ഞു..അത് ആ ബോളറെ കൊള്ളാഞ്ഞിട്ടാണ്..ജോഷിയുടെ ഭാഗ്യം..അല്ലാതെ ഒന്നുമല്ല..എന്തൊക്കെ പറഞ്ഞാലും ഇവൻ ഒന്നും നമ്മുടെ സച്ചിന്റെ അത്രയും വരുത്തില്ല..നമ്മുടെ ദൈവം സച്ചിൻ തന്നെ

ആദി ചിന്തിച്ചു..സച്ചിൻ ! അങ്ങനെ ഒരു പേര് കേട്ടിട്ടേ ഇല്ലെല്ലോ..പെട്ടെന്നുണ്ടായ ആകാംശയിൽ

ആദി : ആരാ..ഈ സച്ചിൻ ?

പെട്ടെന്ന് അവിടെയുണ്ടായിരുന്നവർ ഒരു നിമിഷത്തേക്ക് നിശബ്ദരായി..

അവിടിവിടെ ആളുകൾ എന്തൊക്കെയോ പിറുപിറുക്കുന്നത്  കേൾക്കാം..

ഒന്നാമൻ : നീ എന്താ ആളെ കളിയാക്കുവാണോ ?

ആദി : അല്ല ചേട്ടാ..ആരാണ് ഈ സച്ചിൻ..ദേ ആ ചേട്ടൻ പറഞ്ഞു..സച്ചിൻ ദൈവമാണെന്ന്..!

രണ്ടാമൻ : ടാ...നീ.. എന്താ ഈ ലോകത്ത് ഒന്നും ആല്ലേ ഇത്രയും നാൾ ജീവിച്ചത് ? നീ അപ്പോൾ ഇത് വരെ സച്ചിൻ ടെൻടുൽക്കർ എന്ന് കേട്ടിട്ടേ ഇല്ലേ ?

ഞാൻ ഈ ലോകത്തുള്ള ആളല്ലാ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു..പിന്നെ അതിനു കൂടി കിട്ടുന്ന ഇടി ഓർത്തപ്പോൾ ഒന്നും പറഞ്ഞില്ല....

രണ്ടാമൻ വിടാൻ ഭാവമില്ല..അയാൾക്ക്‌ ആദിയോട് വല്ലാത്ത ദേഷ്യം തോന്നി..ഏതു കൊച്ച് കുഞ്ഞിനും അറിയാമെല്ലോ സച്ചിൻ ആരാണെന്ന്..പറയടാ..നിനക്ക് സച്ചിനെ അറിയില്ലേ ?

ആദി : ഇല്ല...

അതിനു ശേഷം ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു..

അടിയടാ അവനെ...

ഇടിയെടാ അവനെ..

ആളുകൾ എല്ലാവരും കൂടി ആദിയെ തല്ലാൻ തുടങ്ങി . 500 രൂപ നഷ്ടപെട്ട ചേട്ടന്മാരും ആ അവസരം നന്നായി ഉപയോഗിച്ചു. ആ സമയത്ത് ഭാഗ്യത്തിന് ടോണിച്ചൻ അത് വഴി വന്നു ആദിയെ എല്ലാവരും കൂടി ഇടിക്കുന്നത്‌ കണ്ടു അവരെ..പിടിച്ചു മാറ്റി ടോണി കാര്യം അന്വേഷിച്ചു..

 ടോണി : എന്തിനാണ് നിങ്ങൾ എല്ലാവരും കൂടി ഇവനെ തല്ലുന്നത്.. ?

ഒരാൾ : ടോ...ഇവൻ പറയുവാണ് ഇവന് സച്ചിൻ ആരാണെന്ന് അറിയില്ല എന്ന് ...നമ്മുടെ സച്ചിനെ അറിയാത്ത ഇവനെ തല്ലണ്ടേ താൻ പറ ..

ഇത് കേട്ട് ടോണിക്ക് അത്ഭുതവും ദേഷ്യവും ഒരു പോലെ തോന്നി ..

ടോണി :  ...ഇതാണോ കാര്യം ...ടോ തനിക്കറിയാമോ ....ഇവന് ...ഇവറ്റെ അച്ഛൻ ആര് ? അമ്മ ആര് ? സ്വന്തം നാടെവിടെയാണ് ...എന്ന് പോലും ഓർമ്മയില്ല..അപ്പോഴാണ്‌..അവന്റെ ഒരു സച്ചിൻ ...

അത് അറിഞ്ഞപ്പോൾ ആദിയെ തല്ലിയ ആളുകൾ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലായി ..ആ തക്കത്തിനു ടോണി ആദിയെയും കൊണ്ട് അവിടെന്നു രക്ഷപെട്ടു

തിരിച്ചു ദിവാകരന്റെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ എവിടെയൊക്കെയോ ഉണ്ടായിരുന്ന വേദന കടിച്ചമർത്തികൊണ്ടാണ് ആദി നടന്നിരുന്നത്..

ആദിയെ വീട്ടിൽ എത്തിച്ചിട്ട് പറഞ്ഞു..ഇനി മേലിൽ   "സച്ചിൻ ആരാണ്  ? " ഇത് പോലുള്ള ചോദ്യങ്ങൾ ചോദിക്കരുത് .... ഇതും പറഞ്ഞു ടോണി തിരിച്ചു നടക്കുന്നതിനോടൊപ്പം ആരോടെന്നില്ലാതെ പറഞ്ഞു...മനുഷ്യനെ മെനകെടുത്താൻ..

                                                               --- തുടരും ---

THE GUEST (7.NEW BEGINNING...)

ഡോക്ടറുടെ മുറിയിൽ നിന്നും  പുറത്തിറങ്ങിയ ആദിയോട് ദിവാകരൻ ചോദിച്ചു..എന്തായി മോനേ...?

ആദി : എനിക്കിപ്പോൾ കുറച്ചു കാര്യങ്ങൾ ഓർമ്മവന്നപോലെ തോന്നുന്നു..ഞാൻ ഏതോ ഒരു ബസ്‌ സ്റ്റോപ്പിൽ നിന്ന്‌ ബസ്സ് കയറിയത് ഞാൻ ഇപ്പോൾ ഓർക്കുന്നു..

ദിവാകരൻ : അത് എങ്ങനെയാ.. ഇത്രപെട്ടെന്നു ഓർമ്മ വന്നത്..

ആദി : അത്..അത്...ഡോക്ടർ..

ആദി എന്ത് മറുപടി പറയണം എന്നറിയാതെ  ആകെ കുഴപ്പത്തിലായി..ഡോക്ടർ പറഞ്ഞത് കൊണ്ട് വെറുതെ ഒരു കള്ളക്കഥ പറഞ്ഞു അവരെ വിശ്വസിപ്പിക്കാം എന്ന് മാത്രമേ ആദി കരുതിയിരുനുള്ളൂ..

ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല..

പെട്ടെന്ന് ടോണിച്ചൻ ഇടപെട്ടു..

ടോണി : അത് ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു..ആ ഡോക്ടർ അവനെ ഹിപ്നോടൈസ്‌ ചെയ്തു കാണും..

ആദി : അതേ..അ..അതേ..ഡോക്ടർ എന്നെ.. ഹിപ്നോടൈസ്‌ ചെയ്തു അപ്പോഴാണ്‌ എന്‍റെ ഉപബോധ മനസ്സിലെ കാര്യങ്ങൾ കുറച്ചൊക്കെ ഓർമ്മ വന്നത്..

ടോണി : എന്തെങ്കിലും ആകട്ടെ എന്‍റെ പൊന്ന് ദിവാകരേട്ടാ..ഏതായാലും പയ്യന് കാര്യങ്ങൾ ഓർമ്മ വന്ന സ്ഥിതിക്ക് ഇനി ഇവനെ എത്രയും പെട്ടെന്ന് വീട്ടുകാരുടെ അടുത്തെത്തിച്ചു നമ്മുടെ തലവേദന ഒഴിവാക്കാം..


അവർ മൂന്നു പേരും സംസാരിച്ചു കൊണ്ട് തന്നെ റോഡിലേയ്ക്ക് ഇറങ്ങി..


ദിവാകരൻ : മോൻ എന്നാൽ നല്ല പോലെ ഒന്ന് ഓർത്തു പറഞ്ഞേ എവിടെ നിന്നു ആണ് മോൻ ബസ്സ് കയറിയത് എന്ന്

ആദി : അത് എനിക്ക് വ്യക്തമായി ഓർമ്മയില്ല..

ടോണി : ഹാ..അതെങ്ങനെയാ.. ആ സ്റ്റാൻഡിൽ നിന്നും കയറുമ്പോൾ താൻ എന്തെങ്കിലും കണ്ടു കാണും..ഒന്ന് കൂടി ഓർത്തു നോക്ക്..

പലതവണ ആദി ഓർമയില്ല എന്ന് പറഞ്ഞെങ്കിലും അവർ വീണ്ടും വീണ്ടും ആദിയെ നിർബന്ധിച്ചു  കൊണ്ടിരുന്നു..

എന്ത് പറയണം എന്ന് അറിയാതെ വിഷമിച്ചു നിക്കുകയായിരുന്നു ആദി..അവരുടെ മുന്നിലൂടെ കുറെ സ്കൂൾ കുട്ടികൾ നടന്നു പോയി..

പെട്ടെന്ന് ആദി പറഞ്ഞു..ആ ബസ്‌ സ്ടോപ്പിനു അടുത്ത് ഒരു സ്കൂൾ ഉണ്ട് ആ സ്കൂളിന്റെ പേര് എനിക്ക് ഓർമയില്ല...

ടോണി : ദിവാകരേട്ടാ..ഇത് ശെരിയാവില്ല..സ്കൂളിന്റെ അടുത്ത് ബസ്‌ സ്റ്റോപ്പ് അങ്ങനെ ഒരു നൂറെണ്ണം എങ്കിലും ഉണ്ടാകും..

ദിവാകരൻ : മോൻ ആ സ്റ്റാൻഡിൽ നിന്നും നോക്കുമ്പോൾ കാണുന്ന എന്തെങ്കിലും ഒരു അടയാളം..അങ്ങനെ ഒന്നും ഓർമ വരുന്നില്ലേ..

 ഇനി എന്തൊക്കെ കള്ളം പറഞ്ഞാലാണ് ..ഇവരുടെ കൈയ്യിൽ നിന്നും രക്ഷപെടാനാകുക എന്ന് ആലോചിക്കുകയായിരുന്നു..ആദി

അപ്പോഴേക്കും അവർ നടന്നു ബസ്‌ സ്റ്റോപ്പിലെത്തി.തിരിച്ചു വീട്ടിലേയ്ക്കുള്ള  ബസ്സിൽ കയറി..മൂന്നു പേര് ഇരിക്കുന്ന സീറ്റിൽ ഇരുന്നു..window സൈഡിൽ ആയിരുന്നു ആദി ഇരുന്നത്..ആദി..വിചാരിച്ചു..അവർ അത് മറന്നു കാണും എന്ന്..പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു രസിച്ചിരിക്കുമ്പോൾ  ..

ടോണി : താൻ ഇത് വരെ ഒന്നും പറഞ്ഞില്ല...
ആദി : എന്ത്..?
ടോണി : ദിവാകരേട്ടാ...കേട്ടില്ലേ..എന്ത് എന്ന്..എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..ദിവാകരൻ ചേട്ടൻ തന്നെ ഈ ചെറുക്കനോട് എന്തെങ്കിലും ഒന്നും പറയാൻ പറഞ്ഞേ..കുറെ നേരമായി..

ആ സമയം അവരുടെ അടുത്ത് കൂടി ഒരു കല്യാണ  പാർട്ടിയുടെ ബസ്സ് കടന്നു പോയി  ..അതിൽ  കുതിച്ചു ചാടുന്ന ഒരു സിംഹത്തിന്റെ പടം ഭംഗിയായി വരച്ചു വെച്ചിരിക്കുന്നത് ആദി കണ്ടു..അല്പം കഴിഞ്ഞു..ഒരു വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള മതിലിൽ ഒരു കൊഴിയുടെയോ മറ്റോ രൂപവും ആദി കണ്ടു..

അക്ഷമനായ ടോണി..വീണ്ടും ചോദിച്ചു..തനിക്ക് ആ സ്റ്റോപ്പിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ഒരു കുന്തവും ഓർമ്മയില്ലേ ....?

ഇനി എന്തെങ്കിലും ഒരു അടയാളം പറയാതെ ടോണിച്ചൻ തനിക്കു സ്വസ്ഥത തരില്ല എന്ന് മനസ്സിലാക്കിയ ആദി ...വെറുതെ ഒരു കള്ളം കൂടി പറയാൻ തീരുമാനിച്ചു 

ആദി : കുന്തം അല്ല..സിംഹം..

ടോണി : സിംഹമോ ?
ആദി : അതേ ടോണിച്ചാ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രണ്ടു സിംഹങ്ങളുടെ പ്രതിമ ഒരു വീടിന്റെ ഗേറ്റിന്‍റെ ഇരുവശത്തുമുള്ള മതിലിനു മുകളിലായി ഇരിക്കുന്നത്  ഞാൻ ആ ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ കണ്ടതായി ഓർക്കുന്നു

ടോണി : ആ ...അതാ ഞാൻ പറഞ്ഞത് ..താൻ ഓർത്താൽ കിട്ടും എന്ന് ...കണ്ടോ ...ദിവാകരേട്ടാ ..ശെരി ...ഇനി എന്തെങ്കിലും ...ഓർമ്മവരുന്നുണ്ടോ ?

ഇനി എന്തെങ്കിലും അടവ് പ്രയോഗിചില്ലെങ്കിൽ രക്ഷയില്ല എന്ന് മനസ്സിലാക്കിയ ആദി ..തലവേദന നടിച്ചു ..

ആദി : ദിവാകരേട്ടാ എനിക്ക് വല്ലാതെ തല വേദനയെടുക്കുന്നു..ഞാൻ ഒന്ന് മയങ്ങുവാണ്..സ്ഥലം എത്തുമ്പോൾ എന്നെ വിളിച്ചാൽ മതി..

ദിവാകരൻ : മതിയെടോ.... ടോണി ...അവൻ ഇനി കുറച്ചു നേരം വിശ്രമിക്കട്ടെ

അങ്ങനെ തത്കാലം ഉറക്കം നടിച്ചു ആദി ടോണിച്ചന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടു....

ടോണി : ഇനി നമുക്ക് നോക്കാം ഒരു സ്കൂൾ , രണ്ടു സിംഹം , ഒരു ബസ്‌ സ്റ്റോപ്പ്‌..ഇനി നമുക്ക് നോക്കാം..ദിവാകരേട്ടാ..ഒന്നുംഅറിയാതെ അന്വേഷിക്കുന്നതിലും ഭേദമാണെല്ലോ ഇത്


ആദി ഓർത്തു ഡോക്ടർ പറഞ്ഞത് എത്രമാത്രം ശെരിയാണ് താൻ എത്ര വിശദമായി തന്റെ കഥ പറഞ്ഞിട്ടും വിശ്വസിക്കാത്തവർ വെറുതെ ഒരു കള്ള കഥ പറഞ്ഞെപ്പോൾ വിശ്വസിച്ചിരിക്കുന്നു...

അവർ തിരിച്ചു..വീട്ടിൽ എത്തി..ആദിയെ വീട്ടിൽ ആക്കിയിട്ടും അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി  ഈ പുതിയ ലോകത്തിൽ അവരിൽ ഒരാളായി ജീവിക്കാൻ ആദി മനസ്സ് കൊണ്ട് തീരുമാനിച്ചിരുന്നെങ്കിലും .. കുറച്ചു നാൾ അതിനെ കുറിച്ച് തന്നെ ആലോചിച്ചു താൻ എന്ത് ജോലി ചെയ്തു ഇവിടെ ജീവിക്കും ?  വളരെ കുറച്ചു മാത്രമേ ദിവാകരനോട്  പോലും ആദി സംസാരിച്ചിരുനുള്ളൂ . അങ്ങനെ ഒരു ആഴ്ച കടന്നു പോയി..

ഒരു ദിവസം രാവിലെ കടയിലേയ്ക്ക് പോകാൻ ഒരുങ്ങുന്ന ദിവാകരനോട് ആദി ചോദിച്ചു..

ചേട്ടാ എനിക്ക് വെറുതെ ഇരുന്നു ബോർ അടിക്കുന്നു..കുറച്ചു കുട്ടികളെ tution എടുത്താലോ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു..

എന്താ ചേട്ടന്റെ അഭിപ്രായം ?

ഇത് കേട്ടതും ദിവാകരന് സന്തോഷമായി

ദിവാകരൻ : അത് കൊള്ളാം മോന്റെ ബോർ അടിയും മാറും പിള്ളേർക്ക് നാല് അക്ഷരം പഠിക്കുകയും ചെയ്യാം

ആദി : ഒരു ഒന്നാം class മുതൽ ഒമ്പതാം class വരെയുള്ള കുട്ടികളെ കിട്ടിയാൽ മതി..അതിലും വലിയ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് ആകും എന്ന് തോന്നില്ല..

ദിവാകരൻ ഒന്ന് പുഞ്ചിരിച്ച ശേഷം ആദിയുടെ തോളിൽ രണ്ടു കയ്യും പിടിച്ചു കൊണ്ട് പറഞ്ഞു..
ആ കാര്യം ഞാൻ ഏറ്റു

ദിവാകരൻ പരിചയമുള്ള ആളുകളോടോക്കെ പറഞ്ഞു..വളരെ തുച്ചമായ ഫീസിൽ കുട്ടികളെ പഠിപ്പിക്കാൻ ആദി തയ്യാറായി..ആദിയുടെ ലോകത്തിൽ ഉപയോഗിച്ചിരുന്ന പല Memory technic കുട്ടികൾക്ക്‌ പുതിയ ഒരു അനുഭവമായി..

ആദിയുടെ class - കൾ കുട്ടികൾക്ക്‌ ഇഷ ്ടമായിരുന്നു..വൈകാതെ ആദി മാതാപിതാക്കളുടെ ഇടയിലും ഒരു സംസാര വിഷയമായി..അവരുടെ കുട്ടികൾക്ക്‌ പല വിഷയങ്ങളോടും ഉണ്ടായിരുന്ന ദേഷ്യവും പേടിയും ഇല്ലാതായതിനെ കുറിച്ച് അവർ ദിവാകരനോടും മറ്റു പലരോടും പറഞ്ഞു..

 ആദിയുടെ ലോകത്ത് ഇല്ലാത്ത പല മഹാൻമാരുടെ പേരുകളും കണ്ടു പിടിത്തങ്ങളും കണ്ടു ആദി തന്നെ ഞെട്ടി എന്നതാണ് പരമമായ സത്യം !

                                                           ----------തുടരും ---------

Flag Counter

THE GUEST (6. GUESTS)

ഡോക്ടർ ഐസക്ക്‌ പറഞ്ഞ ആദ്യത്തെ സംഭവം...

ഏകദേശം 60 വർഷങ്ങൾക്കു മുൻപ് ജപ്പാനിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപെട്ടതാണ് ഇനി ഞാൻ പറയാൻ പോകുന്നത്...

പതിവ് പോലെ നല്ല തിരക്കുള്ള ഒരു ദിവസം ടോക്യോ എയർപോർട്ടിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ള വിമാനങ്ങൾ  വന്നു കൊണ്ടിരിക്കുകയായിരുന്നു..പുതുതായി വന്നിറങ്ങിയ ആളുകൾ അവരുടെ ഊഴത്തിനായി കാത്തു നില്കുകയായിരുന്നു..പതിവ് രീതിയിലുള്ള പരിശോധനകളും..വിസ സ്ടാമ്ബിങ്ങും കഴിഞ്ഞു ടെർമിനലിൽ നിന്നും ആളുകൾ പുറത്തേക്ക് പോയ്കൊണ്ടിരുന്നു..

യൂറോപ്യൻ എന്ന്  അവകാശപെട്ട ഒരു യാത്രക്കാരൻ കാണിച്ച പാസ്പോർട്ട്‌ എയർപോർട്ട് അതികൃതരെ   ആകെ കുഴപ്പത്തിലാക്കി..അയാൾ "Taured" എന്ന സ്ഥലത്ത് നിന്നാണ് എന്നാണു അയാൾ പറഞ്ഞതും..അയാളുടെ കയ്യിലുണ്ടായിരുന്ന പാസ്പോർട്ടും മറ്റു രേഘകളും സൂചിപിച്ചതും

എന്നാൽ അങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അവിടെയുള്ള ആരും തന്നെ കേട്ടിരുന്നു പോലും ഉണ്ടായിരുനില്ല..അയാളെ അവർ തടഞ്ഞു വെക്കുകയും അയാളുടെ പാസ്പോർട്ടും മറ്റും അവർ വിശദമായി തന്നെ പരിശോദിച്ചു..പക്ഷെ ആ പാസ്പോർട്ട്‌ ഒറിജിനൽ ആയിരുന്നു എന്നത് അവരെ കൂടുതൽ കുഴപ്പത്തിലാക്കി..ഒടുവിൽ അയാൾ Taured തന്നെ ഇഷ്യൂ ചെയ്ത അയാളുടെ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അടക്കം പല രേഘകളും  കാണിച്ചു...ഒടുവിൽ 8 മണിക്കൂർ നീണ്ട confusionu ശേഷം അയാൾ ഒരു fraud അല്ലെന്നു അവർക്കു ബോദ്യമായി

അയാളുടെ പസ്സ്പോർട്ടിൽ  അയാൾ ജപ്പാനിൽ തന്നെ മൂന്നാമത്തെ തവണയാണ് വരുന്നത് എന്നതിന്റെ തെളിവുകൾ ഉണ്ടായിരുന്നു.അയാൾ ജാപ്പനീസ് ഭാഷ സംസാരിച്ചിരുന്നു..അയാൾ ബിസിനസ്‌ ആവിശ്യങ്ങൾക്കായിട്ടാണ് അവിടെ വന്നത് എന്നും പറഞ്ഞു..അയാളുടെ കമ്പനിയുടെ പേരും അയാൾ പറഞ്ഞിരുന്നു..അന്വേഷണത്തിൽ അങ്ങനെ ഒരു കമ്പനി ഉണ്ട് എന്ന് കണ്ടെത്തി പക്ഷെ അവർക്കു ഇങ്ങനെ ഒരു employee ഇല്ല എന്ന് അവർ അറിയിച്ചു..ആകെ കുഴപ്പത്തിലായ ഉദ്യോഗസ്ഥർ അയാളെ ഒരു വലിയ ഹോട്ടലിൽ താമസിപ്പിച്ചു..പുറത്ത് രണ്ടു പേരെ കാവലും നിർത്തിയിരുന്നു പിറ്റേ ദിവസം രാവിലെ നോക്കിയപ്പോൾ അയാളെ കാണാൻ ഇല്ല..ആ മുറിയിലേയ്ക്ക് പ്രവേശിക്കാനുള്ള ഒരേ ഒരു വഴി പ്രധാന വാതിൽ ആയിരുന്നു...ആ മുറി ഹോട്ടലിന്റെ പന്ത്രണ്ടാം നിലയിലായിരുന്നു...
മുറിയിൽ പുറത്തേയ്ക്ക് തുറക്കുന്ന ജനൽ ഉള്ളതാണെങ്കിൽ തിരക്കേറിയ റോഡിനു നേരെയും ആയിരുന്നു..ആ വഴിയും അയാൾക്ക്‌ രക്ഷപെടാൻ ആവില്ല എന്ന് ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞിരുന്നു..പിന്നെ അയാൾ എവിടെ പോയി ?  എന്ന ചോദ്യം ബാക്കിയാക്കി അയാൾ അപ്രത്യക്ഷനായി.. അവർ അയാൾക്ക്‌ വേണ്ടി രണ്ടു മൂന്ന് ദിവസം തിരച്ചിൽ നടത്തി..ഒടുവിൽ അവർ ആ ഉദ്യമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്

ഇതെല്ലാം കേട്ട് എന്ത് പറയണം എന്ന് അറിയാതെ  അത്ഭുത പെട്ടിരിക്കുകയായിരുന്നു ആദി..

ഐസക്ക്‌ : മറ്റൊരു സംഭവം കേട്ടോളൂ ..അത് ഇതിലും വിചിത്രമാണ്.....

1950 -ൽ ഇംഗ്ലണ്ടിൽ നിന്നും ആയിരുന്നു ആ സംഭവം റിപ്പോർട്ട്‌ ചെയ്തത്. പെട്ടെന്ന് എവിടെ നിന്നോ ഒരാൾ ഒരു കാറിന്റെ മുന്നിൽ വന്നു പെടുകയും തുടർന്ന് ഉണ്ടായ  അപകടത്തിൽ അയാൾ മരണപെടുകയും ചെയ്തു..പക്ഷെ അയാൾ ആരാണെന്നോ എവിടെ നിന്നാണെന്നോ അവർക്കു മനസിലാക്കാൻ ആയില്ല..അയാളുടെ വസ്ത്ര ധാരണ രീതി വിചിത്രമായിരുന്നു...അയാളുടെ കൈവശം 1980 - ലെ തീയതി ഉള്ള ഒരു കത്തും ഇത് വരെ കാണാത്ത തരം  ഇ്ഗ്ലണ്ടിന്റെ തന്നെ 1980 കളിലെ currency എന്നിവ അവർ കണ്ടെത്തി..

വണ്ടിയിലെ യാത്രക്കാർ പറഞ്ഞത് അയാൾ പെട്ടെന്ന്  റോഡിൽ പ്രത്യക്ഷപെടുകയായിരുന്നു..എന്നാണു..റോഡിൽ ആ സമയത്ത് ഉണ്ടായിരുന്ന മറ്റു ചിലരും അത് ശെരിവെച്ചു....കുറച്ചു നാൾ അയാളുടെ മൃത ശരീരം അവർ സൂക്ഷിച്ചിരുന്നു..ആരും അന്വേഷിച്ചു വരാതിരുന്നതിനാൽ അവർ അത് സംസ്കരിച്ചു..

പിന്നീട്   30 വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ നിന്നും ഒരു മാൻ മിസ്സിംഗ്‌ കേസ് റിപ്പോർട്ട്‌ ചെയ്യപെട്ടു..ഒടുവിൽ അവർ അന്വേഷിച്ചു കണ്ടെത്തിയ സത്യം അവരെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..പണ്ട് 1950 ഇൽ വാഹനാപകടത്തിൽ മരിച്ചയാൾ തന്നെയാണ് 1980 ഇൽ കാണാതായത്...

ഇത് കൂടാതെ അയ്യായിരം വർഷം പഴക്കമുള്ള ഒരു പിരമിടിന് ഉള്ളിലെ ഒരു ശവപെട്ടി തുറന്നപ്പോൾ മോഡേൺ സ്വിസ്സ് വാച്ച് കിട്ടി..അവർ അത് ശാസ്ത്രീയമായി പരിശോദിച്ചു അതിന്റെ പഴക്കം ഏകദേശം  അയ്യായിരം വർഷം ആണ് എന്ന് കണ്ടെത്തുകയും..ചെയ്തു...അങ്ങനെ  സംഭവിക്കാനുള്ള ഏക സാധ്യത ഭാവിയിൽ നമ്മൾ ടൈം ട്രാവൽ കണ്ടു പിടിച്ചാൽ മാത്രമാണ്

പക്ഷെ ആദിത്യന്റെ കാര്യത്തിൽ ഒരു വിത്യാസമുണ്ട്.നിങ്ങൾ space-time ഇൽ കൂടി diagonal ആയി സഞ്ചരിചിരിക്കുന്നു  എന്ന് ആണ് എനിക്ക് മനസ്സിലായത്‌.നിങ്ങൾ 15 വർഷം പിന്നിലേയ്ക്കും അതേ സമയം ഞങ്ങളുടെ ലോകത്തിലേക്കും എത്തിയിരിക്കുന്നു..

ആദി : ഇനി എനിക്കെങ്ങനെ തിരികെ പോകാൻ ആകും ഡോക്ടർ ?
ഐസക്ക്‌ : അത് എനിക്കറിയില്ല..ആദി..ഒരു പക്ഷെ നിങ്ങൾ എങ്ങനെയാണോ ഇങ്ങോട്ട് വന്നത് അത് പോലെ തന്നെയാകും മടക്കവും..ഒരിക്കൽ നിങ്ങൾ പോലും അറിയാതെ...ഉറങ്ങി എഴുന്നേല്ക്കുന്നത്  നിങ്ങളുടെ സ്വന്തം ലോകത്താകാം

ആദി : അങ്ങനെ സംഭവിക്കുമോ ?

ഐസക്ക്‌ : സംഭവിക്കാം..ഒരു പക്ഷെ നിങ്ങൾ ഈ ലോകത്തിൽ തന്നെ പെട്ട് പോയി എന്നും വരാം..

ഇപ്പോൾ നിങ്ങൾക്ക് ആകെ ചെയ്യാൻ കഴിയുന്നത്‌..ഈ ലോകത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു ഞങ്ങളിൽ ഒരാൾ ആയി ഇവിടെ കഴിയുക മാത്രമാണ്

ആദി : അപ്പോൾ ഇനി ഒരിക്കലും എനിക്ക് എന്‍റെ പഴയ ലോകത്തിലേയ്ക്ക് പോകാൻ ആവില്ലേ ഡോക്ടർ ?

ഐസക്ക്‌ : ആ ചോദ്യത്തിനു ഒരു മറുപടി പറയാൻ എനിക്കാവില്ല ആദി..
പക്ഷെ നിങ്ങൾ ഞാൻ ഇപ്പോൾ പറഞ്ഞതെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ് നിങ്ങൾക്ക് നല്ലത്..ഇവിടെ നിന്നും ഇറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് പുറത്ത് കാത്തിരിക്കുന്നവരോട് പറയുക..നിങ്ങൾക്ക് പഴയ കാര്യങ്ങൾ കുറച്ചൊക്കെ ഓർമ്മ വന്നു..എന്ന്..അത് അവർ വിffശ്വസിക്കാൻ പാകത്തിന് അല്പം വിശദമായി തന്നെ പറയണം..

ആദി : പക്ഷെ ഡോക്ടർ ഞാൻ അവരോടു വിശദമായി തന്നെ എന്‍റെ ജീവിതം പറഞ്ഞിരുന്നു..
ഐസക്ക്‌ : ഈ അവിശ്വസനീയമായ സത്യത്തെക്കാൾ അവർക്കു ഉൾകൊള്ളാൻ ആവുന്നത് വിശ്വസനീയമായ ഒരു അസത്യമാണ്..

ആദി : പക്ഷെ..

ഐസക്ക്‌ : ഒരു പക്ഷേയും ഇല്ല...ആദി ഇത്രയും നാൾ നീ അവരോടു പറഞ്ഞത് നിനക്ക് പറയാൻ ഉള്ളത് ആണ്..ഇനി നീ അവരോടു പറയേണ്ടത് അവർ കേൾക്കാൻ ആഗ്രഹിക്കുന്നതാണ്

ആദി : ശെരി..ഡോക്ടർ.

..ഐസക്ക്‌ : എന്നാൽ ശെരി ആദിക്ക് ഇനി പോകാം... But remember do not tell anybody anything...Just try to blend in



                    --- തുടരും---

Flag Counter